Followers

Thursday, September 4, 2014

ഓണസദ്യ

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. .ആണ്ടിലൊരിക്കൽ പപ്പടവുംഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ,നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌., ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയുംപ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇലവയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേപച്ചമോര്‌ നിർബന്ധം. ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
കുടിൽ മുതൽ കൊട്ടാരം വരെ നീളുന്ന സമഭാവനയുടെ ഈ ആഘോഷം മഹത്തായ ഒരു സന്ദേശം കൂടിയാണ്

Friday, August 29, 2014

ഓണത്തിന്റെ ഐതിഹ്യം



കേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്ണു ബലിക്ക് വരം നല്‍കി. മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്‍റെ പുരാവൃത്തവും ഐതീഹ്യവും.
ഈ യുഗത്തിലെ ഇന്ദ്രന്‍റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്.
ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്‍റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ് വിശ്വരൂപം കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവാന്‍റെ വിശ്വരൂപം കണ്ടിരുന്നു.
പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം.
പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത് എന്നൊരു വാദമുണ്ട്. പരിണാമ സിദ്ധാന്തത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ അതു ശരിയാണ്.
എന്നാല്‍ എല്ലാത്തരത്തിലും പൂര്‍ണ്ണതയും കായികശക്തിയും ഉള്ള മഹാബലി എങ്ങനെ ഉണ്ടായി? എല്ലാം കഥയല്ലേ എന്നു കരുതി സമാധാനിക്കാം.
ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുമ്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്‍റെ അടിസ്ഥാനവുമിതാണ്

Thursday, August 28, 2014

ഇന്ന് വിനായക ചതുര്‍ഥി .

ഇന്ന് വിനായക ചതുര്‍ഥി .പരമ ശിവന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍‌മ ദിനമാണ് വിനായക ചതുര്‍ഥി. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഈ ദിനത്തില്‍ വിഘ്നേശ്വരനായ ഗണപതി ഭഗവാന്‍ ഭക്തര്‍ക്ക് ദര്‍ശനം അരുളുന്നു. ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥി യാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി . ഗണേശചതുര്‍ഥി എന്നും അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു .
ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിനമാണ് നീണ്ട് നില്‍ക്കുന്നത്. അനന്ത ചതുര്‍ദശിക്കാണ് ആഘോഷങ്ങള്‍ അവസാനിക്കുക. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ശുഭ കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഗണേശന്റെ അനുഗ്രഹം നേടുന്നത് മാര്‍ഗതടസങ്ങളൊഴിവാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. മൂഷികവാഹനന്‍, മോദകപ്രിയന്‍, ഗണപതി, വിഘ്നേശ്വരന്‍, ഗജാനനന്‍ എന്നിങ്ങനെ പല പേരുകളിലും ഗണേശന്‍ അറിയപ്പെടുന്നു. ഗണേശന്റെ അനുഗ്രഹം ജീവിതത്തിലെ വിഷമതകളില്‍ നിന്നുള്ള മോചനത്തിന് സഹായിക്കും. അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും വിനായക ചതുര്‍ഥി ആഘോഷിക്കുന്നു. ഭക്ഷണപ്രിയനായ ഗണേശന് കൊഴുക്കട്ടകള്‍ നിവേദിക്കുന്നത് ഈ ദിനത്തിലെ സവിശേഷതയാണ്. ഉത്തരേന്ത്യയില്‍ ഉയരം കൂടിയ വിനായക പ്രതിമ പൊതുസ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചും വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയുമാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. അവസാനദിവസം പ്രതിമകള്‍ കടലിലും പുഴയിലും ഒഴുക്കുകയാണ് പതിവ് .
ഗണപതി എന്ന സങ്കല്പം തന്നെ വളരെ വിശാലമായ തലത്തില്‍ ഉള്ളതാണ് . നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവന്‍ ആണ് ഗണപതി . എല്ലാ ദേവതകളെയും പോലെ ഗണേശനും രൂപ കല്പനയുണ്ട് .ഭാവങ്ങളിലും പ്രത്യേകതയുണ്ട്. അഷ്ട ഗണപതിയെന്നു പറയപ്പെടുന്നു.. വാഹനം മൂഷികന്‍‌ .ശിരസ്സു ആനയുടെ പോലെ –പ്രണവാകാരത്തിനെയും,ബുദ്ധി ശക്തിയെയും,അറിവിനെയും അത് സൂചിപ്പിക്കുന്നു.ഒറ്റക്കൊമ്പ് -അദ്വൈത ചിന്താ ശക്തിയെ സൂചിപ്പിക്കുന്നു.ശരീരം-പ്രപഞ്ചത്തിനെ സൂചിപ്പിക്കുന്നു.
നാല് കൈകള്‍ - ചിത്തം,ബുദ്ധി ,അഹങ്കാരം ,മനസ് എന്നിവയെ സൂചിപ്പിക്കുന്നു
ഓം കാരമായി കണക്കാക്കുന്ന വിനായകനെ സ്തുതിക്കുക എന്നത് പ്രപഞ്ചത്തെ സ്തുതിക്കുക എന്നത് തന്നെയാണ് .
ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം വിനായകായ നമഃ

Tuesday, August 26, 2014

ബാലൻ കെ നായർ :നടന വൈഭവത്തിന്റെ നായകൻ.

അഭിനയിച്ച ചിത്രങ്ങളിൽ കൂടുതലും വില്ലൻ വേഷങ്ങളാണെങ്കിലും നടന വൈഭവത്തിൽ നായകനായിരുന്ന ബാലൻ കെ നായർ ഓർമ്മയായിട്ട് ഇന്ന് 14 വർഷം തികയുന്നു . ഓപ്പോളിലെ വിമുക്തഭടനായ ഗോവിന്ദൻ കുട്ടിയും ചാട്ടയിലെ കാള വേലുവും അതിഥിയിലെ ശേഖരനും തച്ചോളി അമ്പുവിലെ മായൻ കുട്ടിയും പിന്നെ സിനിമാശാലകളെ പ്രകമ്പനം കൊള്ളിച്ച നിരവധി വില്ലൻ വേഷങ്ങളും സിനിമാസ്വാദകർക്ക് കാഴ്ചവിരുന്ന് തന്നെയായിരുന്നു .
1933 ൽ ചേമഞ്ചേരിയിൽ ജനിച്ച ബാലകൃഷ്ണൻ നായർ കാലാന്തരത്തിൽ ബാലൻ കെ നായരായി പരിണമിച്ചതും അരങ്ങിലൂടെത്തന്നെയായിരുന്നു . സുഭാഷ് തീയറ്റേഴ്സ് എന്ന പേരിൽ സ്വന്തം ട്രൂ‍പ്പ് തുടങ്ങിയപ്പോഴായിരുന്നു ആ പരിണാമം . നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട് . 1970 ൽ വിൻസന്റ് സംവിധാനം ചെയ്ത നിഴലാട്ടമായിരുന്നു ആദ്യ സിനിമ . ഓപ്പോളിലെ വിമുക്തഭടന്റെ വേഷത്തിന് 1980 ൽ ദേശീയ അവാർഡ് ലഭിച്ചു . സംസ്ഥാന സർക്കാരിന്റെ സഹനടനുള്ള അവാർഡ് രണ്ടു വട്ടം നേടിയിട്ടുണ്ട് . 1992 ൽ കെ ജി രാജശേഖരൻ സംവിധാനം ചെയ്ത സിഹധ്വനിയാണ് അവസാന ചിത്രം .
2000 ഓഗസ്റ്റ് 26 ന് ആ അഭിനയ പ്രതിഭ ഭൌതിക ജീവിതത്തിലെ വേഷമഴിച്ച് , അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അനശ്വരനായിത്തീർന്നു .

Monday, August 25, 2014

കേരള ഗാന്ധിയെ ഓർക്കുമ്പോൾ ..

കേരളത്തിന്റെ സാമൂഹ്യരംഗം ഉഴുതുമറിച്ച് നവോത്ഥാനത്തിന്റെ വിത്തുപാകിയവരിൽ പ്രധാനിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കേളപ്പജിയുടെ ജന്മദിനമാണ് ആഗസ്റ്റ് 24 . മലബാറിലെ സ്വാതന്ത്ര്യ സമരങ്ങളിൽ മാത്രമല്ല ഗുരുവായൂർ സത്യാഗ്രഹം ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളിലും കെ കേളപ്പൻ മുൻ നിരയിൽത്തന്നെയുണ്ടായിരുന്നു .
1889 ആഗസ്റ്റ് 24 നു കൊയിലാണ്ടിയിലെ മുചുകുന്നിലാണ് ജനനം . പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും ചേർന്നു പഠിച്ചു . തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുമ്പോഴാണ് സാമൂഹ്യപ്രവത്തനത്തിലേക്കിറങ്ങുന്നത് . ഖിലാഫത്ത് പ്രസ്ഥാനം അക്രമാസക്തമായപ്പോൾ സമാധാനത്തിനു വേണ്ടി യത്നിച്ച കേളപ്പൻ ലഹളയുടെ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് 11 മാസം ജയിലിലായിരുന്നു .മാതൃഭൂമിയുടെ സ്ഥാപകമാനേജർ ആയതും ഇക്കാലത്താണ്. വൈക്കം , ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ പങ്കെടുത്ത് അയിത്തോച്ചാടന പ്രവർത്തനത്തിനു നേതൃത്വം നൽകി .
അവർണ സമുദായത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടപ്പോൾ ഗോപാലപുരത്ത് പഞ്ചമി എന്ന പേരിൽ കേളപ്പജി സ്കൂൾ തുടങ്ങി .കേരള അന്ത്യജനോദ്ധാരണ സംഘം ശ്രദ്ധാനന്ദ വിദ്യാലയം തുടങ്ങിയവ ആരംഭിച്ചു .
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം തകരണമെന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെന്ന കമ്മ്യൂണിസ്റ്റ് പ്രാഗ് രൂപം പറഞ്ഞപ്പോൾ അതിനെ നിശിതമായി എതിർത്ത കേളപ്പജി അവർക്ക് അനഭിമതനായി . (കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തിനെ വധിക്കാൻ ശ്രമിച്ചെന്ന് ഈയടുത്ത കാലത്ത് പ്രസിദ്ധ ചരിത്രകാരൻ എം ജി എസ് നാരായണൻ വെളിപ്പെടുത്തിയിരുന്നു ) മുസ്ലിം ഭൂരിപക്ഷ ജില്ലയുണ്ടാക്കാനുള്ള തീരുമാനത്തെ എതിർത്ത് രാജ്യമെങ്ങും സഞ്ചരിച്ച് പ്രക്ഷോഭം നടത്തി , അങ്ങാടിപ്പുറത്തെ ശിവഭക്തരുടെ ആരാധനാ സ്വാതന്ത്ര്യം സർക്കാർ തടഞ്ഞതിനെത്തുടർന്ന് നടത്തിയ പ്രക്ഷോഭത്തിൽ ക്ഷേത്ര സംരക്ഷണ സമിതിക്കൊപ്പം അദ്ദേഹം പങ്കാളിയായി .1971 ഒക്റ്റോബർ 7 ന് കേളപ്പജിയുടെ ഭൌതിക ജീവിതം അവസാനിച്ചു .
യഥാർത്ഥ ഗാന്ധിയനും അനീതിയെ മതം നോക്കാതെ എതിത്ത ശരിയായ സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന , കേരള ഗാന്ധി കെ കേളപ്പന്റെ ഓർമ്മകൾക്ക് മുന്നിൽ ജനം ടി വി യുടെ പ്രണാമങ്ങൾ .

Tuesday, August 19, 2014

കേരളത്തിലെ 'ആദ്യത്തെ കമ്മ്യൂണിസ്റ്റ്'

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന പി. കൃഷ്ണപിള്ള ജനിച്ചതും മരിച്ചതും ഇതേദിവസമാണ്. 1906 ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് ജനനം. എല്ലാവരും 'സഖാവ്" എന്ന് ബഹുമാനപുരസ്സരം വിളിച്ചിരുന്ന കൃഷ്ണപിള്ള കേരളത്തിലെ 'ആദ്യത്തെ കമ്മ്യൂണിസ്റ്റ്' എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. ഗുരുവായൂർ സത്യാഗ്രഹത്തിൽ മുഖ്യപങ്കു വഹിച്ചു. തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലും പിന്നീട് ആലപ്പുഴയിലെ പുന്നപ്രവയലാർ സമരത്തിലും മലബാറിലെ കർഷക തൊഴിലാളി സമരങ്ങളിലും നേതൃത്വം വഹിച്ചു. ആലപ്പുഴയിൽ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്ന സമയത്ത് 1948 ൽ പാമ്പുകടിയേറ്റ് കൃഷ്ണപിള്ള അന്തരിച്ചു.

Saturday, August 16, 2014

Malayalees New Year Chingam1 17 August 2014 മലയാളികളുടെ പുതുവര്‍ഷം ചിങ്ങം ഒന്ന് 1190

സമൃദ്ധിയുടെയും വിളവെടുപ്പിന്‍റെയും ഓര്‍മ്മപ്പെടുത്തലുകളുമായി ചിങ്ങം ഒന്ന് വീണ്ടുമെത്തി. മലയാളികളുടെ പുതുവത്സരപ്പുലരിയില്‍ ഇനി പൂവിളികളുടെയും ആരവങ്ങളുടെയും നാളുകള്‍..ചിങ്ങത്തെ ഐശ്വര്യത്തോട് ചേര്‍ത്തേ ചിന്തിക്കാനാവൂ മലയാളിക്ക്. ചിങ്ങം പിറക്കുമ്പോള്‍ പുതിയൊരു പ്രതീക്ഷയോ കണക്കുകൂട്ടലോ ഇല്ലാത്ത മലയാളിയുമില്ല. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഓണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. ചിങ്ങം വേഗം വന്നെത്താനും പഞ്ഞമൊടുങ്ങാനും കൊതിക്കാത്തവരുമില്ല. സുഖചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നിടുമ്പോള്‍ ആഹ്ളാദപ്പിറപ്പിന്റെ ചിങ്ങം അതാ മുന്നില്‍. ചിങ്ങപ്പിറപ്പിലും വിഷുവിനെന്ന പോലെ ഐശ്വര്യക്കണി കാണല്‍ മലയാളികള്‍ ആഗ്രഹിക്കുന്നു. ഭക്തി പൂര്‍വമുള്ള ക്ഷേത്രദര്‍ശനവും അന്ന് പ്രധാനമാണ്.കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം.സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സസിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക. ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരു കൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. വര്‍ഷം മുഴുവന്‍ സുഖവും സമ്പര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. പ്രത്യേകിച്ചും ഹിന്ദുക്കള്‍. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും ഉത്സവവും ഈ ദിവസം ഉണ്ടാവും. ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസങ്ങളിൽ ചില സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഘോഷമാണ്‌ പുതുവത്സരം. പല രാജ്യങ്ങളിലുമായുള്ള വ്യത്യസ്ത കലണ്ടർ സമയങ്ങളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഒരു പുതുവഝരത്തിൽ നിന്ന് അടുത്ത പുതുവഝരത്തിലേക്ക് മുന്നൂറ്റിയമ്പത്തിയാറേ കാൽ ദിവസം വരും കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.പുതുവത്സരം സമാഗതമായി. ഒരുപാട് പ്രതീക്ഷകളായി പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങുകയായി. നഷ്ടപ്പെടലുകളുടെയും കൂടിച്ചേരലുകളുടെയും പോയ വര്‍ഷം. നാം ഓരോരുത്തര്‍ക്കും നന്മകളും സന്തോഷവും നല്‍കിയ വര്‍ഷം. പലര്‍ക്കും കുടുംബത്തില്‍ പുതു അംഗങ്ങള്‍ പിറന്ന വര്‍ഷം അതുപോലെ നമ്മുടെ ഉറ്റവര്‍ വിട്ടുപിരിഞ്ഞ നിമിഷം. ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു ലോക ജനതയുടെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നു

Friday, August 15, 2014

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം:ആദ്യ മത്സരം കൊച്ചിയില്‍.

കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് കൊച്ചിയില്‍ നടക്കും‍. ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേലാണ് പരമ്പരയിലെ മത്സരക്രമം അറിയിച്ചത്. അഞ്ച് ഏകദിനങ്ങളും ഒരു 20 ട്വന്‍റി മത്സരവും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പരയിലുള്ളത്.
.ഏകദിനത്തിലെ രണ്ടാം മത്സരം ഒക്ടോബര്‍ 11ന് വിശാഖപട്ടണത്തും, 14ന് കട്ടക്കിലും, 17ന് കോല്‍ക്കത്തയിലും , 20ന് ധര്‍മശാലയിലും നടക്കും. പരമ്പരയിലെ ഏക 20 ട്വന്‍റി മത്സരം ഒക്ടോബര്‍ 22ന് ദല്‍ഹിയില്‍ നടക്കും.
ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ മൂന്നു വരെ ഹൈദരാബാദിലാണ്. രണ്ടാം ടെസ്റ്റ്‌ നവംബര്‍ മൂന്ന് മുതല്‍ 11 വരെ ബംഗളുരുവിലും മൂന്നാം ടെസ്റ്റ് നവംബര്‍ 15 മുതല്‍ 19 വരെ അഹമ്മദാബാദിലും നടക്കും.

Wednesday, August 13, 2014

ഇന്ത്യന്‍ വംശജര്‍ക്ക് ഗണിത ശാസ്ത്രത്തില്‍ ലോക അംഗീകാരം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജരായ രണ്ട് പേര്‍ക്ക് ഗണിത ശാസ്ത്രത്തില്‍ ലോക അംഗീകാരം.ഗണിത ശാസ്ത്രത്തിലെ നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ് മെഡലിന് മഞ്ജുള്‍ ഭാര്‍ഗവയെ തിരഞ്ഞെടുത്തപ്പോള്‍ റോള്‍ഫ് നോവാന്‍ലിന്ന പുരസ്ക്കാരത്തിന് സുഭാഷ്‌ ഖോട്ട് അര്‍ഹനായി. ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്സ് യൂണിയനാണ് പുരസ്കാരം നല്‍കുന്നത്. പ്രിന്‍സ്ട്ടണ്‍ സര്‍വകലാശാലയില്‍ ഗണിത ശാസ്ത്രഞ്ജനാണ് മഞ്ജുള്‍ ഭാര്‍ഗവ.മഞ്ജുള്‍ ഭാര്‍ഗവയടക്കം നാലു പേരാണ് ഫീല്‍ഡ് അവാര്‍ഡിന് ഇത്തവണ അര്‍ഹരായത്. ജ്യാമിതിയ അക്കങ്ങളിലെ പുതിയ സമവാക്യങ്ങളുടെ കണ്ടെത്തലാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ വംശജന് ഫീല്‍ഡ് പുരസ്കാരം ലഭിക്കുന്നത്. ഇറാനിയന്‍ ഗണിത ശാസ്ത്രയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയുമായ മറിയം മിര്‍സാകാനി,ബ്രസീലില്‍ നിന്നുള്ള അര്‍തര്‍ അവീല,ഓസ്ട്രിയയില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഹാരിയര്‍,എന്നിവരും ഫീല്‍ഡ് പുരസ്‌കാരം സ്വന്തമാക്കി.. 78 വര്‍ഷത്തെ ഫീല്‍ഡ് മെഡലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പുരസ്‌കാരം നേടുന്നത്. നാലു വര്‍ഷം കൂടുമ്പോഴാണ് 40 വയസ്സില്‍ താഴെയുള്ള ഗണിത ശാസ്ത്രജ്ഞര്‍ക്ക് അവാര്‍ഡ് നല്‍കാറുള്ളത്. സോളില്‍ നടന്ന അന്താരാഷട്ര ഗണിതശാസ്ത്ര യൂണിയന്റെ സമ്മേളനത്തില്‍ വെച്ചാണ് ഇത്തവണ ജേതാക്കളെ പ്രഖ്യാപിച്ചത്.

Tuesday, August 12, 2014

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രംസാരാഭായിയാണ്

ലോകപ്രശസ്തനായഇന്ത്യൻ ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് ജനിച്ചത് 1919 ൽ ഇതേ ദിവസമാണ്. വിക്രംസാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്. തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പിയാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥമാണ് തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തത്. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽ‌പ്പിയും അദ്ദേഹമാണ്. മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്തകിയാണ്. 1971 ഡിസംബർ 30-ന് കോവളത്ത് വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.പത്മഭൂഷണും മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

Monday, August 11, 2014

ദ്രോണാചാര്യ പുരസ്‌കാരം മലയാളിയായ ജോസ് ജേക്കബിന്

ന്യൂഡല്‍ഹി: ദ്രോണാചാര്യ പുരസ്‌കാരം മലയാളിയായ ജോസ് ജേക്കബിന്. സായിയിലെ പരിശീലകനായ ജോസ് ജേക്കബ്‌ ഒഡീഷ റോവിംഗ് കോച്ചാണ്.കോട്ടയം അതിരമ്പുഴ സ്വദേശിയാണ്.കേന്ദ്ര കായിക മന്ത്രാലയം സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. വിവിധ ദേശീയ മത്സരങ്ങളില്‍ സ്വര്‍ണവും വെള്ളിയും നേടിയിട്ടുള്ള ജോസ് ജേക്കബ്‌ ,പല തവണ റോവിംഗ് ഫെഡറേഷന്‍റെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . റോവിംഗ് പരിശീലനത്തിടെ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ജോസ് ജേക്കബ്‌ പിന്നീട് നടന്ന ഒരു ദേശീയ മത്സരത്തില്‍ കൂടി സ്വര്‍ണ്ണം നേടിയിരുന്നു.

Sunday, August 10, 2014

1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്

1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്. തിരുവിതാംകൂർ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയ യുദ്ധമായിരുന്നു ഇത്. മാർത്താണ്ഡ വർമ്മയെ ആക്രമിക്കാൻ കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം ഡച്ച് പടയാളികളെത്തി. മാർത്താണ്ഡവർമ്മ സേനയുമായി ഇവരെ നേരിട്ടു. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ഡച്ചു കപ്പിത്താൻ ഡെ ലനോയ് ഉൾപ്പെടെയുള്ള ഡച്ച് പടയാളികൾ പിടിയിലായി. യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് യുദ്ധം വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു

Saturday, August 9, 2014

നാഗസാക്കി അണുബോംബ് ആക്രമണത്തിന് 69 വയസ്

ടോക്കിയോ: നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചിട്ട് ഇന്ന് 69 വർഷം തികഞ്ഞു. 1945 ആഗസ്റ്റ് 9ന് രാവിലെ 11 മണിയോടെയാണ് നാഗസാക്കിയിൽ അണുബോംബ് പൊട്ടിത്തെറിച്ചത്. 70,000ത്തോളം പേർ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. സ്ഫോടനത്തിന്രെ അനന്തരഫലമായി പിന്നീടും നിരവധിപേർ മരിച്ചു വീണു. ഹിരോഷിമയിൽ ലോക ചരിത്രത്തിലാദ്യമായി അണുബോംബ് സ്ഫോടനം നടന്ന് 140000 പേർ ദാരുണമായി കൊല്ലപ്പെട്ട് മൂന്നു ദിവസത്തിന് ശേഷമാണ് നാഗസാക്കിയിൽ ദുരന്തമുണ്ടായത്.

Friday, August 8, 2014

ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി.

ബാഗ്ദാദ്: ഇറാഖില്‍ സുന്നി ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി. ഇര്‍ബിലില്‍ കുര്‍ദ്ദുകളെ നേരിട്ട സുന്നി ഭീകരര്‍ക്ക്‌ നേരെയാണ് ആക്രമണം. കുര്‍ദിഷ് ഭൂരിപക്ഷ പ്രദേശമായ. ഇര്‍ബിലിന് സമീപം ഐഎസ്‌ഐസിന്റെ ആയുധപ്പുരയ്ക്ക് നേരെ ബോംബ് വര്‍ഷം നടത്തിയതായി പെന്റഗണ്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇറാഖില്‍ വ്യോമാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്നലെ അനുമതി നല്‍കിയിരുന്നു. ആഭ്യന്തര യുദ്ധത്തിനിടയില്‍ കുടുങ്ങിപ്പോയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നടപടിയെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.. കഴിഞ്ഞ ദിവസം ഭീകരരുടെ ആക്രമണത്തെത്തുടര്‍ന്ന് പലായനം ചെയ്ത നാല്പ്പതിനായിരത്തോളം വരുന്ന യാസിദി വിഭാഗത്തില്‍ പെട്ടവര്‍ വടക്കന്‍ ഇറാഖിന്‍റെ മലനിരകളില്‍ കുടുങ്ങി കിടക്കുകയാണ്.തീവ്രവാദി ആക്രമണങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് അമേരിക്കന്‍ വ്യോമസേന ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. രണ്ടു മാസം മുന്‍പ് ഇറാഖിലെ ഏറ്റവും വലിയ നഗരമായ മൊസൂളിന്റെ നിയന്ത്രണം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു. ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ നഗരമായ ഖറാഗോഷും ഭീകരരുടെ അധീനതയിലാണ് .

Thursday, August 7, 2014

ദേശീയഗാനത്തിന്റെ കവിക്ക് രാഷ്ട്രത്തിന്റെ പ്രണാമങ്ങൾ .

ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളുടെ കർത്താവ് , നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരൻ , സാമൂഹ്യ പരിഷ്കർത്താവ് , തത്വചിന്തകൻ , കഥാകാരൻ , നോവലിസ്റ്റ് , ചിത്രകാരൻ , സംഗീതജ്ഞൻ , സ്വാതന്ത്ര്യ സമര നായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾക്കർഹനായ ‘ഗുരുദേവ് ‘ രബീന്ദ്ര നാഥ ടാഗോറിന്റെ 73 -ം ചരമവാർഷിക ദിനമായ ഇന്ന് രാഷ്ട്രം അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു .
ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടാണ് ഓരോ ശിശുവും ഭൂമിയിലെത്തുന്നത് എന്ന് പ്രഖ്യാപിച്ച ടാഗോർ എരിവെയിലിലും പെരുമഴയത്തും പണിചെയ്യുന്നവർക്കൊപ്പമാണ് ദൈവമെന്നും ഉദ്ഘോഷിച്ചു . യഥാർത്ഥ മനുഷ്യ സ്നേഹിയും ‘യത്ര വിശ്വം ഭവത്യേക നീഢം‘ എന്ന ഭാരതീയ പാരമ്പര്യത്തെ മുറുകെ പിടിച്ച് വിശാലമായ രാഷ്ട്ര ചിന്ത പുലർത്തിയ മഹാനുമായിരുന്നു ടാഗോർ . ഗാന്ധിജിക്ക് ‘മഹാത്മാ‘ എന്ന വിശേഷണം നൽകിയതും ടാഗോറാണ് . ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ സമ്മാനിച്ച നൈറ്റ് ഹുഡ് പട്ടം വലിച്ചെറിഞ്ഞ ടാഗോർ മനുഷ്യത്വത്തിനു തന്നെ അപമാനമായ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു
1861 മെയ് 7 ന് കൊൽക്കത്തയിൽ ദേബേന്ദ്ര നാഥ ടാഗോറിന്റെയും ശാരദാ ദേവിയുടെയും മകനായാണ് ടാഗോർ ജനിച്ചത് . സാഹിത്യത്തിലും രാഷ്ട്ര സേവനത്തിലും തത്പരരായിരുന്നു ടാഗോർ കുടുംബം . ബംഗാളിലെ നവോത്ഥാന കാലഘട്ടം ടാഗോറിനെയും കാര്യമായി സ്പർശിച്ചിരുന്നു . 8-ം വയസ്സിലാണ് ആദ്യ കവിത പുറത്തുവരുന്നത് . പതിനാറാം വയസ്സിൽ ഭാനുസിംഹൻ എന്ന തൂലികാ നാമത്തിൽ കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു . പിന്നീട് , മൂവായിരത്തിലധികം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ , അൻപത് നാടകങ്ങൾ , രണ്ടായിരത്തോളം ഗാനങ്ങൾ , തത്വചിന്താപരമായ ലേഖനങ്ങൾ , എട്ടോളം നോവലുകൾ തുടങ്ങി വിശാലമായ സാഹിത്യസഞ്ചയം തന്നെ ടാഗോർ സൃഷ്ടിച്ചു . സംഗീതത്തിൽ ‘രബീന്ദ്ര സംഗീതം‘ എന്ന സവിശേഷ ശൈലി വാർത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .അതിരുകളില്ലാത്ത ലോകദർശനം സാദ്ധ്യമാക്കുക എന്ന ആർഷ സംസ്കാരം നടപ്പിൽ വരുത്താൻ ആഗ്രഹിച്ച് വിശ്വഭാരതി എന്ന സർവകലാശാല അദ്ദേഹം ശാന്തിനികേതനിൽ സ്ഥാപിച്ചു .
ടാഗോറിന്റെ കൃതികൾ ലോകത്തിലെ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് . ലോക പ്രശസ്തരായ പല ചിന്തകന്മാരും എഴുത്തുകാരും ടാഗോർ കൃതികളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് .അവസാന നാളുകളിൽ രോഗശയ്യയിലായിരുന്ന അദ്ദേഹം 1941 ഓഗസ്റ്റ് 7നു ലോകത്തോട് വിടവാങ്ങി
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചിന്താശകലം ഉദ്ധരിച്ചു കൊണ്ട് വിശാലമായ മാനുഷിക ചിന്തയും രാഷ്ട്രബോധവും പ്രകടിപ്പിച്ച ദേശീയ ഗാനത്തിന്റെ കവിക്ക് ജനം ടി വി പ്രണാമമർപ്പിക്കുന്നു
"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക“

Wednesday, August 6, 2014

ഹിരോഷിമയെ തകർത്ത ലിറ്റിൽ ബോയ്

1945 ഓഗസ്റ്റ് 6 ലോകം മറക്കാനാഗ്രഹിക്കുന്ന ദിനം . രണ്ടാം ലോകമഹായുദ്ധത്തിൽ അച്ചുതണ്ട് ശക്തികളിലെ പ്രധാന രാജ്യമായിരുന്ന ജപ്പാനെ തകർക്കാൻ അമേരിക്ക ഉപയോഗിച്ച അണു ബോംബ് ആയിരുന്നു ‘ലിറ്റിൽ ബോയ് ‘ ഹിരോഷിമയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ആണവായുധം പ്രത്യക്ഷമായി കവർന്നത് ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് . അണുവികിരണമേറ്റ് പിന്നീട് മരണത്തിനു കീഴടങ്ങിയവരുടെ എണ്ണം അതിലുമധികമാണ് .
ചാരത്തിൽ നിന്നും ഉയർന്നു പൊന്തുന്ന ഫീനിക്സ് പക്ഷിയേപ്പോലെ ഹിരോഷിമയും ദുരന്തത്തെ അതിജീവിച്ചു .ദുരന്തം നടന്ന് നാലു വർഷത്തിനുള്ളിൽ തന്നെ ഹിരോഷിമയിൽ സർവ്വകലാശാല സ്ഥാപിച്ചാണ് ജപ്പാൻ കാർ തങ്ങളുടെ ഉയിർത്തെഴുനേൽ‌പ്പിന്റെ വീര്യം ലോകത്തിനു മുന്നിൽ പ്രകടിപ്പിച്ചത്. ഇന്ന് ഏറ്റവും മികച്ച ഗതാഗത സൌകര്യമുൾപ്പെടെ ആധുനിക സംവിധാനങ്ങളെല്ലാമുള്ള നഗരമാണ് ഹിരോഷിമ .
ഹിരോഷിമാ ദിനമായ ഇന്ന് ആയിരക്കണക്കിനു ജനങ്ങൾ ഹിരോഷിമാ നഗരത്തിലെ സമാധാന പാർക്കിൽ ഒത്തുകൂടി ദുരന്തത്തിൽ മരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും .

Monday, August 4, 2014

അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന് ഇന്ന് 85)o ജന്മദിനം.

ഹിന്ദി ചലച്ചിത്ര ഗാന രംഗത്തെ അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന് ഇന്ന് 85)o ജന്മദിനം. മണ്‍മറഞ്ഞ് പോയെങ്കിലും സംഗീത പ്രേമികളുടെ ആരാധനാപാത്രമാണ് ഇന്നും കിഷോര്‍ കുമാര്‍ . മധ്യപ്രദേശിലെ ഖണ്ഡ്‌വയില്‍ 1929 ആഗസ്ത് 4 ന് ജനിച്ച അബ്ബാസ് കുമാര്‍ ഗാംഗുലിയാണ് കിഷോര്‍ കുമാര്‍ എന്ന പേരില്‍ ബോളിവുഡില്‍ എത്തുന്നത്. 1940 കളുടെ അവസാന കാലമായിരുന്നു അത്.കിഷോറിന്റെ മൂത്ത സഹോദരനായ അശോക് കുമാര്‍ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയവും.. അറിയപ്പെടുന്ന ഒരു ഗായകനാവണം എന്നായിരുന്നു അന്നും കിഷോറിന്റെ ആഗ്രഹം. അശോക് കുമാറിന്റെ സ്വാധീനംകൊണ്ട് കിഷോറിന് ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അവയില്‍ ഭൂരിഭാഗവും പരാജയങ്ങളായിരുന്നു. എങ്കിലും അദ്ദേഹം പിന്‍മാറിയില്ല. കാരണം ആ സിനിമകളിലൊക്കെ പാടാന്‍ അവസരം ലഭിച്ചിരുന്നു.കിഷോറിനെ അതിപ്രശസ്തനാക്കിയ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചത് ആര്‍.ഡി. ബര്‍മനായിരുന്നു. മേരെ സപ്‌നോം കി റാണി, രൂപ് തേരാ മസ്താന തുടങ്ങിയ ഗാനങ്ങളാണു കിഷോറിനെ ബോളിവുഡിന്റെ ഗായകനായി പ്രതിഷ്ടിച്ചത് . രൂപ് തേരായുടെ ആലാപനത്തിന് ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. അയോധ്യ എന്ന ചിത്രത്തില്‍ പ്രേംനസീര്‍ പാടി അഭിനയിച്ച എബിസിഡി ചേട്ടന്‍ കേഡി അനിയനു പേടി എന്ന ഗാനം കിഷോര്‍ കുമാറാണ് ആലപിച്ചത്.. മലയാളത്തില്‍ കിഷോര്‍ പാടിയ ഏകഗാനം ഇതാണ്. സകലകലാ വല്ലഭന്‍ എന്ന വിശേഷണത്തിനപ്പുറത്തേക്ക് വളര്‍ന്ന മഹാനായിരുന്നു കിഷോര്‍ കുമാര്‍.. ബോളിവുഡിലെ സമകാലികരായ മറ്റ് പിന്നണിഗായകരില്‍നിന്നും കിഷോര്‍ കുമാറിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം സിനിമയുടെ എല്ലാതലങ്ങളിലും തന്‍റെ സാന്നിധ്യമറിയിച്ചു എന്നതിനാലാണ്. ഗായകന് പുറമേ അഭിനേതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ രംഗങ്ങളിലും അദ്ദേഹം ശ്രദ്ധേയനായി. 1987 ഒക്ടോബര്‍ 13 ന് 58)o വയസ്സില്‍ ആ ഗാനസാമ്രാട്ട് ഈ ലോകത്തോട്‌ വിട പറഞ്ഞു.

Sunday, August 3, 2014

കീലേരിയുടെ നാട്ടിലെ സർക്കസ് അക്കാദമി തകർച്ചയുടെ വക്കിൽ

കീലേരിയുടെ നാട്ടിലെ സർക്കസ് അക്കാദമി തകർച്ചയുടെ വക്കിൽ .
തലശ്ശേരി . ഇന്ത്യൻ സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണന്റെ നാട്ടിലെ സർക്കസ് അക്കാദമി തകർച്ചയുടെ വക്കിൽ . രാജ്യത്തെ ഒരേയൊരു സർക്കസ് അക്കാദമിക്കാണ് ഈ ദുരവസ്ഥ . ഒരു അദ്ധ്യാപകൻ മാത്രമുള്ള ഇവിടെ പഠനത്തിനാവശ്യമായ സാധന സാമഗ്രികളോ ആധുനിക സംവിധാനങ്ങളോ ഇല്ല .
2010 ൽ വലിയ പ്രതീക്ഷകളോടെയാണ് അക്കാദമി ആരംഭിച്ചത് . 20 പേരടങ്ങുന്ന ഒരു ബാച്ചിനെ പരിശീലിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം . അന്താരാഷ്ട്ര നിലവാരമുള്ള ഒരു പരിശീന കേന്ദ്രമാക്കി വളർത്തുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു . എന്നാൽ വെറും ഒൻപതു വിദ്യാർത്ഥികളാണ് ഇപ്പോളിവിടെ ഉള്ളത് . സർക്കസ് അക്കാദമിയിലെ പഠനത്തിന് കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു കുട്ടി പോലും കേരളത്തിൽ നിന്നെത്തിയില്ലെന്ന് അക്കാദമിയുടെ മേധാവിയായ എം . പി വേലായുധൻ പറയുന്നു .
ഇന്ത്യൻ സർക്കസിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന തലശ്ശേരിയിൽ നിന്ന് പ്രശസ്തരായ അനവധി അഭ്യാസികൾ ജന്മമെടുത്തിട്ടുണ്ട് .എന്നാൽ സർക്കസ് മേഖലയിലെ തൊഴിലില്ലായ്മയും ബുദ്ധിമുട്ടുകളുമാണ് കേരളത്തിൽ നിന്നും കുട്ടികൾ വരാത്തതിനു കാരണമെന്ന് കരുതുന്നു . പ്രതിഷേധങ്ങൾക്കിടയിലും അക്കാദമി അടച്ചു പൂട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം .

Saturday, August 2, 2014

വനിതാ സ്ക്വാഷ് ഡബിൾസിൽ ഭാരതത്തിനു സ്വർണം

ഗ്ലാസ്ഗോ : വനിതകളുടെ സ്ക്വാഷ് ഡബിൾസ് ഫൈനലിൽ ജോഷ്ന ചിന്നപ്പ - ദീപിക പള്ളിക്കൽ സഖ്യം വിജയിച്ചു . ഭാരതത്തിന് 14 -ം സ്വർണം . ഇംഗ്ലണ്ടിന്റെ ജെന്നി ഡെങ്കാഫ് - ലോറ മസ്സാരോ സഖ്യത്തെ കീഴടക്കിയാണ് സ്വർണം നേടിയത് . സ്കോർ 11- 6 , 11- 8

2-ം സെറ്റിൽ 1-6 നു പിന്നിൽ നിന്ന ജോഷ്ന - ദീപിക സഖ്യം ശക്തമായ തിരിച്ചു വരവാണ് നടത്തിയത് . കോമൺ വെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭാരതം സ്ക്വാഷിൽ സ്വർണം നേടുന്നത് . 14 സ്വർണമുൾപ്പെടെ 55 മെഡലുകൾ നേടി അഞ്ചാം സ്ഥാനത്താണ് ഭാരതം .

കൗ സർ നാഗിലെ വെല്ലുവിളി :ഭാവിയിലേക്കുള്ള ചൂ ണ്ടു പലക

വിദേശ മണ്ണിൽ ഭാരതീ യ ന് പൂ ജയും തീർത്ഥ യാത്രയും നടത്താൻ അനുമതി കിട്ടിയിലെങ്കിൽ അത് തികച്ചും അസ്വഭാവികമാവുന്നില്ല .എന്നാൽ സ്വന്തം മണ്ണിൽ ഒരു തീർത്ഥ യാത്ര നടത്താൻ വിഘടന വാദികളുടെ തിട്ടൂരം വേണമെന്ന് പറഞ്ഞാലോ ?
കൗ സർ നാഗിലേക്കുള്ള തീർത്ഥ യാത്ര കാശ്മീരിലെ ഹിന്ദുക്കളുടെ ആത്മീയ ചരിത്രത്തിലെ പ്രധാന എടുകളിലൊന്നായി രുന്നു .മഞ്ഞണിഞ്ഞ മലമുകളിലുടെ 12000 അടി ഉയരമുള്ള കൗ സർ നാഗ് തടാകത്തിലേക്കുള്ള തീ ർത്ഥ യാത്ര വർഷങ്ങളായി നടന്നു വരികയാണ്‌ .ഇതിനെയാണ് ഇപ്പോൾ പരിസ്ഥിതിയുടെ പേരിൽ കശ്മീരിലെ വിഘടന വാദികളുടെ നേതാവായ സയ്യിദ് അലി ഗീലാനി എതിർക്കുന്നത് .തീർത്ഥാ ടനത്തിനെതിരെ കാശ്മീരിൽ അവർ ബന്ദും അക്രമവും നടത്തി .
കൗ സർ നാഗിലേക്കുള്ള തീർത്ഥാട ന ത്തിന് ആദ്യം അനുമതി നൽകുകയും പിന്നിട് വിഘടന വാദികളുടെ ഭീഷണിയിൽ മുട്ടുമടക്കി അത് റ ദ്ദാ ക്കുകയും ചെയ്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്റെ കൂ റ് ആരോടാണെന്ന് സംശയാതിതമായി തെളിയിക്കണം .തെരഞ്ഞെടുപ്പിൽ തോറ്റാൽ പിന്നെ വിഘടന വാദികളെ പ്രീ ണിപ്പിക്കുക എന്ന നിലപാട് നാഷണൽ കോണ്‍ ഫ്രൻസ് എന്ന പാർട്ടിക്ക് അനുയോജ്യമാകുമെങ്കിലും ഒരു സംസ്ഥാന ഭരണ കക്ഷിക്ക് ഒട്ടും ഭൂ ഷ ണമല്ല
കാശ്മീരിൽ ഒരു ചെറിയ ന്യൂ നപക്ഷo പാക് അനുകുലികളുണ്ടെന്നു ഒരു യാഥാ ർ ത്ഥ്യമാണ് .മതത്തിന്റെ മറവിലാണ് ഇവർ ഒളിച്ചു കഴിയുന്നത്‌ .പലപല വിഷയങ്ങൾ ഉന്നയിച്ച് ഒരു പറ്റം പേരെ തെരുവിലിറക്കിവിടാനും കുഴപ്പങ്ങൾ സൃ ഷ് ടിക്കാനും വിഘടന വാദികൾ ക്ക് കഴിയാറുണ്ട് .എന്നാൽ രാജ്യ ദ്രോഹികളെ അടിച്ചമർ ത്തേണ്ട സംസ്ഥാന ഭരണ കൂ ടം അവരെ വെള്ള പൂ ശുന്നത് ഒട്ടും അം ഗികരിക്കാൻ നാവില്ല .തോക്കിന്റെ ഭാഷ മാത്രം മനസ്സിലാവുന്നവർക്ക് അതും കൂ ടെ കൃ ത്യമായി പഠിപ്പിച്ചു കൊടുക്കുന്നതിൽ ഭരണകുടം അമാന്തം കാണിക്കരുത് .
കാശ്മീരിലെ മുസ്ലിം മനസ്സിനെ കുറിച്ചാണ് ജമ്മു കാശ്മീർ സർവകലാശാല യിലെ ഒരു വനിതാ പ്രൊഫസർ ക്ക് പറയാനുള്ളത് .ഹിന്ദുക്കളുടെ തീർത്ഥ യാത്ര കാശ്മീരിലെ മുസ്ലിം മനസ്സിനെ അസ്വസ്ഥ മാ ക്കുമത്രേ ,പരിസ്ഥിതിയുടെ പേരിൽ കൌ സർ നാഗ് യാത്രയെ എതിർത്ത ജിലാനിയും സംഘവും വൈഷ്ണോ ദേവി \യാത്ര വെട്ടിച്ചുരുക്കണമെന്നും ആവശ്യ പ്പെട്ടു കഴിഞ്ഞു .ഇനി നാഗാലാന്റിലെ കൃ സ്ത്യൻ മനസ്സും പരിഗണി ക്കേണ്ടി വരില്ലേ. കേരളത്തിലെ ന്യൂ നപക്ഷ മനസിന്റെ കണക്കിലെടുത്തു ശബരിമല തീർത്ഥാ ടനവും പരിസ്ഥിതിയുടെ പേരു പറഞ്ഞ് തടയുമല്ലോ ?
മതത്തിന്റെ പേരിൽ പിറന്ന മണ്ണിന്റെ ഇരു കൈകൾ വെട്ടി മുറിച്ച അനുഭവമാണ്‌ നമുക്കുള്ളത് .നൈജിരിയയും ഇറാക്കും ഗാസയുമുൾപ്പെടെയുള്ള അന്താരാ ഷ് ട്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാശ്മീരിൽ ഉയരുന്ന കൈകളെ ദേശീയ വാദികൾ ഗൗ രവത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു .

Friday, August 1, 2014

ഫ്രീയായി ഇന്റര്‍നെറ്റ് കൊടുക്കുന്ന പദ്ധതിക്ക് ഫേസ്ബുക്ക് തുടക്കമിട്ടു

ന്യൂയോര്‍ക്ക്: ലോകത്തില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കുവാനുള്ള ഫേസ്ബുക്ക് പദ്ധതിക്ക് തുടക്കമായി. നേരത്തെ തന്നെ ഫേസ്ബുക്ക് പ്രഖ്യാപിച്ച പദ്ധതിയാണ് Internet.org എന്ന പദ്ധതി. ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സാംബിയിലാണ് Internet.org തുടങ്ങിയിരിക്കുന്നത്. ആളില്ലാ വിമാനങ്ങള്‍, ലേസര്‍, കൃത്രിമോപഗ്രഹങ്ങള്‍ എന്നീവ ഉപയോഗിച്ചുള്ള ബൃഹത്ത് പദ്ധതിയുടെ ആദ്യഘട്ടമാണ്. സാംബിയയില്‍ മൊബൈല്‍ ഓപ്പറേഷന്‍ നടത്തുന്ന ഏയര്‍ടെല്ലില്‍ കൂടി ഉപയോക്തക്കള്‍ക്ക് എത്തുന്നത്.

ലളിതമായ Internet.org എന്ന ആപ്ലികേഷനാണ് ഇത്. അതില്‍ ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ചില ആപ്ലികേഷനുകളുടെ കൂട്ടമാണ് Internet.org ന് ഉള്ളിലുള്ളത്. കാലവസ്ഥ അറിയാന്‍, വിക്കീപിഡിയ, ഫേസ്ബുക്ക് എന്നിങ്ങനെ ഈ ആപ്ലികേഷനുകള്‍ Internet.org യില്‍ സൗജന്യമായി ഉപയോഗിക്കാം. ഇതിന് ഡാറ്റ ചാര്‍ജ് ഉണ്ടാകില്ല. എന്നാല്‍ ഈ സംവിധാനത്തില്‍ ഇ-മെയില്‍ ലഭ്യമാകില്ല.

മൊത്തം ജനസംഖ്യയുടെ 15 ശതമാനം മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമാണ് സാംബിയ. ഇവിടുത്തെ Internet.org യുടെ വിജയം പദ്ധതിയുടെ ഭാവി തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ പറയുന്നത്. ലോകത്തിലെ 7 ബില്യണ്‍ ജനങ്ങള്‍ക്ക് സൌജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കുവനാണ് ഫേസ്ബുക്ക് Internet.org എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

Thursday, July 31, 2014

ആറന്മുള വള്ള സദ്യക്ക് ഇന്ന് തുടക്കമാവും

മദ്ധ്യ തിരുവിതാംകൂറിന് ഇനി രൂചികൂട്ടിന്റെയും ആഘോഷ പെരുമയുടെയും നാളുകൾ . ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് ഇന്ന് തുടക്കമാവും.ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലാണ് വള്ളസദ്യ നടക്കുന്നത്. ഇന്ന് മുതൽ രണ്ട് മാസക്കാലം 600 ലധികം വള്ള സദ്യകളാവും നടക്കുന്നത്.വള്ളസദ്യയുടെ ആദ്യദിനമായ ഇന്ന് 16 വള്ള സദ്യകളാണ് ഉള്ളത്.ഇത്തവണ ശ്രീശാന്ത്, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരും വള്ളസദ്യ നല്‍കുന്നുണ്ട്.സദ്യ വിഭവങ്ങളുടെ പാചകം ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു.ആറന്‍മുള ക്ഷേത്രം മേല്‍ശാന്തി അരവിന്ദാക്ഷന്‍ ഭട്ടതിരി ശ്രീകോവിലില്‍ നിന്നും തെളിയിച്ച ദീപം,മുതിര്‍ന്ന പാചകക്കാരന്‍ ഉണ്ണികൃഷ്‍ണപിള്ള അടുപ്പിലേക്ക്‌ പകര്‍ന്നതോടെയാണ് വിഭവങ്ങളുടെ പാചകം ആരംഭിച്ചത്.
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.
ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു. അപ്പോഴും പാട്ടുകാർ‍ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും. കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു നയമ്പും (തുഴയും) ആറന്മുളതേവർക്ക് നടയ്ക്കൽ വെക്കുന്നു.
പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ലത്രേ.
അറുപത്തിമൂന്ന് ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമ്പുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.
2 മാസക്കാലം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളിലായി ഏകദേശം 5 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്ക്.

കുളച്ചൽ യുദ്ധവിജയത്തിന്റെ വാർഷികാഘോഷം ഇന്ന്

തിരുവിതാംകൂർ സേനയോടെ ഡച്ച് ശക്തികൾ പരാജയപ്പെട്ടതിന്റെ 273 -ം വാർഷികാഘോഷം മദ്രാസ് റെജിമെന്റിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരിയിലെ കുളച്ചലിൽ നടക്കും . തിരു വനന്തപുരം പാങ്ങോട് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സമീർ സലൂങ്കേ കുളച്ചൽ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കും .കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
1741 ജൂലായ് 31-ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സേന കരയിലും കടലിലുമായുള്ള യുദ്ധത്തിലൂടെയാണ് അഡ്മിറല്‍ ഡിലെനോയിയുടെ നേതൃത്വത്തിലുള്ള ഡച്ച് ശക്തികളെ പരാജയപ്പെടുത്തിയത്. വിദേശ നാവിക സേനയുമായി ഏറ്റുമുട്ടി വിജയിച്ച ആദ്യ യുദ്ധവും ഇതാണ് . യുദ്ധത്തടവുകാരനാക്കപ്പെട്ട അഡ്മിറൽ ഡിലനോയി തിരുവിതാംകൂർ സൈന്യത്തിൽ ചേരുകയും ‘വലിയ കപ്പിത്താൻ ‘ എന്ന പേരിൽ പിന്നീട് പ്രസിദ്ധനാവുകയും ചെയ്തു

Wednesday, July 30, 2014

സിഡി-ഡിവിഡി യുഗം അവസാനിക്കുന്നു


വീഡിയോ കാസറ്റുകളുടെ യുഗം അവസാനിപ്പിച്ചുകൊണ്ട് വീഡിയോ സീഡികള്‍ വന്നു. അവയ്ക്കു പിന്നാലെ ഡിവിഡികള്‍ പ്രചാരത്തിലെത്തി. ഇപ്പോഴിതാ അവയുടെ കാലഘട്ടവും അവസാനിക്കുകയാണ്. ഒപ്പം വിനോദമേഖലയിലെ വന്‍ബിസിനസ്സായ സീഡി-ഡിവിഡി ലൈബ്രറികളും പഴങ്കഥകളാകുന്നു.

വന്‍കിട കമ്പനിയായ ഷെമരൂ തങ്ങളുടെ മുംബൈയിലെ വീഡിയോ ലൈബ്രറി അടച്ചു പൂട്ടുന്നു എന്നതാണ് ഈ രംഗത്തുനിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഈ വര്‍ഷം അവസാനത്തോടെ ലൈബ്രറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഷെമരൂവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്നോടിയായി തങ്ങളുടെ ഓണ്‍ലൈന്‍ പാര്‍ട്ടിസിപ്പേഷന്‍ കമ്പനി കൂടുതല്‍ സജീവമാക്കിയിരുന്നു. മോസര്‍ബെയറും പെന്‍ ഇന്ത്യയുമെല്ലാം ഷെമരൂവിന് മുമ്പേ ഈ വഴി നടന്നവരാണ്.

സിഡികളും ഡിവിഡികളും വിനോദമേഖലയില്‍ ചുവടുറപ്പിച്ചിട്ട് അധികകാലമായിട്ടില്ല. വീഡിയോ കാസറ്റുകളുടെ വലുപ്പത്തിലും ഉപയോഗത്തിലുമുള്ള അസൗകര്യങ്ങള്‍ മറികടന്ന സിഡികള്‍ വന്‍പ്രചാരം നേടി. പിന്നാലെ ഒറ്റ ഡിസ്‌ക്കില്‍ നിരവധി ചിത്രങ്ങളുമായി ഡിവിഡിയും പ്രചാരത്തിലെത്തി. സിഡി-ഡിവിഡി വിപണി വന്‍മുന്നേറ്റം നടത്താന്‍ പിന്നീട് അധികകാലം വേണ്ടിവന്നില്ല.

സാങ്കേതികവിദ്യയുടെ പുരോഗതി തന്നെയാണ് സീഡി-ഡിവിഡി വിപണിയ്ക്കും ചരമക്കുറിപ്പ് എഴുതുന്നത്. ഓണ്‍ലൈന്‍ പൈറസി, ഇന്റര്‍നെറ്റ് സ്ട്രീമിംഗ് സേവനങ്ങള്‍, മെച്ചപ്പെട്ട ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍, സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപനം, മികച്ച ആപ്ലിക്കേഷനുകളുടെ ആവിര്‍ഭാവം എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് സിഡികളുടെയും ഡിവിഡികളുടെയും കാര്യത്തില്‍ വില്ലനാകുന്നത്.

ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി പുതിയ സിനിമകളും മറ്റും വളരെ വേഗം വിരല്‍ത്തുമ്പില്‍ എത്തുമെന്നിരിക്കേ സീഡികള്‍ക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലൊതായി. ടോറന്റ് പോലുള്ള നിരവധി സര്‍വീസുകള്‍ സൗജന്യമായോ കുറഞ്ഞ ചെലവിലോ നല്‍കുന്നത് വന്‍സിനിമാ ശേഖരമാണ്. വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്ഷനുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളും വെബ്ബിലും ഗാഡ്ജറ്റുകളിലും വീഡിയോ ഡൗണ്‍ലോഡിംഗ് എളുപ്പമാക്കുന്നു. പെന്‍ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും ഹാര്‍ഡ് ഡ്രൈവുകളും ഡാറ്റ കൈകാര്യം ചെയ്യലും കൈമാറ്റവും കൂടുതല്‍ അനായാസമാക്കി.

സിനിമകള്‍ക്കായുള്ള കാത്തിരിപ്പും ചെലവും കുറയുകയും, തെരഞ്ഞെടുപ്പ് എളുപ്പമാവുകയും ചെയ്തതോടെയാണ് സിഡികള്‍ക്കും ഡിവിഡികള്‍ക്കും തിരിച്ചടിയായത്. ഐടി യുഗത്തില്‍ 3-5 വര്‍ഷങ്ങള്‍ക്കുള്ളില്‍ സാങ്കേതികവിദ്യയില്‍ സമഗ്രമായ മാറ്റമാണ് സംഭവിക്കുന്നതെന്നും, അവ നിലവിലുള്ള ട്രെന്‍ഡുകളെ അടിമുടി മാറ്റിമറിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.



ലാപ്‌ടോപ്പില്‍നിന്ന് നെറ്റ്ബുക്കിലേക്ക് സാങ്കേതികവിദ്യ 'ചുരുങ്ങിയതോടെ' സിഡി ഡ്രൈവുകള്‍ പോലും അപ്രത്യക്ഷമായി. ഓണ്‍ലൈനില്‍ സിനിമകളുടെ വലിപ്പം 700-100 എംബിയില്‍ ഒതുങ്ങുമ്പോള്‍ സീഡി-ഡിവിഡി ഫയലുകളുടെ വലുപ്പം പല ജിബികളാണ്. സീഡിയാണെങ്കില്‍ ഒരു സിനിമയ്ക്ക് രണ്ടു ഫയലുകള്‍ (2 സിഡികളുടെ) സംരക്ഷിക്കേണ്ടിവരും. മികച്ച ക്ലാരിറ്റി ഉണ്ടാകുമെന്നതാണ് ഓണ്‍ലൈന്‍ ഫയലുകളുടെ മറ്റൊരു പ്രത്യേകത.

ഓണ്‍ലൈന്‍ പൈറസിയും വലിയ രീതിയില്‍ സിഡി വ്യവസായത്തെ ബാധിക്കുന്നുണ്ട്. പല ചിത്രങ്ങളും റിലീസ് ചെയ്ത ഉടന്‍തന്നെ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നുണ്ട്. ഹോളിവുഡിലെ ബിഗ്ബജറ്റ് ചിത്രമായ 'എക്‌സ്‌പെന്‍ഡബിള്‍സ്-3'യുടെ ഡിവിഡി ക്ലാരിറ്റിയിലുള്ള കോപ്പി, ചിത്രത്തിന്റെ റിലീസിന് ആഴ്ചകള്‍ക്ക് മുമ്പേ ഓണ്‍ലൈനില്‍ എത്തി എന്നതാണ് ഈ രംഗത്തുനിന്നുള്ള പുതിയ വാര്‍ത്ത. ചിത്രം ഓണ്‍ലൈനില്‍ എത്തി ഒരു ദിവസത്തിനകം ഒരു ലക്ഷത്തിലേറെ ആളുകളാണ് ചിത്രം കണ്ടത്. ഇത് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനെ കാര്യമായി ബാധിച്ചില്ലെങ്കിലും സിഡി-ഡിവിഡി റിലീസിനെ ബാധിക്കുമെന്ന് തീര്‍ച്ച.

സിഡി കമ്പനികളും സാങ്കേതിക പുരോഗതിയ്‌ക്കൊപ്പം മാറാന്‍ തയ്യാറായിരിക്കുകയാണ്. തങ്ങളുടെ ഓണ്‍ലൈന്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് മിക്ക കമ്പനികളും ശ്രമിക്കുന്നത്. സ്വന്തം വെബ്‌സൈറ്റുകള്‍ വിപുലീകരിച്ചും വ്യത്യസ്ത സൈറ്റുകളുമായി പാര്‍ട്ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ടും ഓണ്‍ലൈന്‍രംഗത്ത് സജീവമാവുകയാണ് അവരിപ്പോള്‍. മോസര്‍ ബെയര്‍ പോലുള്ള കമ്പനികള്‍ നേരത്തേ ന്നെ പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് തുടങ്ങിയ പോര്‍ട്ടബിള്‍ ഡാറ്റ കാരിയറുകളുട മേഖലയിലും കൈവെച്ചിരുന്നു.

ലോകം മുഴുവന്‍ ഒറ്റ വലയില്‍ കുടുങ്ങിയപ്പോള്‍ പ്രേക്ഷകന്റെ ആസ്വാദനത്തിന്റെ അതിരുകള്‍ ഹിന്ദി, പ്രാദേശിക ഭാഷാ സിനിമകള്‍ക്കുമപ്പുറം കടന്നു. ഹോളിവുഡ് സിനിമകള്‍ക്കൊപ്പം വിദേശഭാഷാ ചിത്രങ്ങളിലേക്കും ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചാനകളില്‍ വരുന്ന ടെലിവിഷന്‍ സിനിമകളിലേക്കുമെല്ലാം പ്രേക്ഷകര്‍ കടന്നുചെന്നു. ഇതും പരോക്ഷമായിട്ടെങ്കിലും സിഡി-ഡിവിഡി വ്യവസായത്തെ ബാധിച്ചു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ രംഗം പൂര്‍ണ്ണമായി അസ്തമിച്ചു പോകുമെന്ന് കരുതുന്നവര്‍ കുറവാണ്. ഹോം വീഡിയോ രംഗത്ത് ഒരു പരിധിവരെ സിഡികള്‍ക്കും ഡിവിഡികള്‍ക്കും തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്താനാകുമെന്ന് കരുതുന്നു.

എന്നാല്‍ സാധാരണ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്ന പ്രധാന ഉപാധി എന്ന നിലയില്‍ ഇവയ്ക്കുള്ള പ്രസക്തി ഏതാണ്ട് നഷ്ടമായിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് വന്‍കിട കമ്പനികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും.

വിഴിഞ്ഞത്തിനെതിരെ നീക്കം; മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്നു


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ട്രൈബ്യൂണലിൽ രണ്ട് മത്സ്യത്തൊഴിലാളികളുടെ പേരിൽ നൽകിയ കേസിലെ വിധി സർക്കാരിനെതിരാവുകയാണെങ്കിൽ കേരളത്തിന്റെ തീരപ്രദേശത്തെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും ജീവിതം വഴിമുട്ടും.
തീരമേഖലയിൽ കഴിയുന്നവർക്ക് ഭാവിയിൽ  ചെറിയ കുടിൽപോലും കെട്ടാനാവില്ലെന്നുമാത്രമല്ല മത്സ്യത്തൊഴിലാളികൾ ഇപ്പോൾ താമസിക്കുന്ന പല വീടുകളും കുടിലുകളും പൊളിച്ചുമാറ്റേണ്ടിയും വരും. മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്ത് വീട് വയ്ക്കുന്നതിന് ഇളവു തേടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കെയാണ് വിഴിഞ്ഞം പദ്ധതിക്ക് പാരവയ്ക്കാൻവേണ്ടി മത്സ്യത്തൊഴിലാളികളെ ഇരയാക്കിയിരിക്കുന്നത്.

തീരദേശ പരിപാലന നിയമത്തിൽ കേന്ദ്ര സർക്കാർ 2011ൽ വരുത്തിയ ഭേദഗതിയെ ചോദ്യം ചെയ്താണ് മേരിദാസൻ, വിൽഫ്രഡ് എന്നീ മത്സ്യത്തൊഴിലാളികളുടെ പേരിൽ ട്രൈബ്യൂണലിൽ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ വാദം അംഗീകരിക്കപ്പെട്ടാൽ തീരമേഖലയിൽ കഴിയുന്നവർക്ക് പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ പോലും വീടു വയ്ക്കാൻ കഴിയാതെ വരും.
തീരദേശ പരിപാലന നിയമത്തിലെ മൂന്നാം വകുപ്പിൽ ഇളവ് ലഭിച്ചാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിന് സമീപം വീട് വയ്ക്കാം. എന്നാൽ ഹരിത ട്രൈബ്യൂണലിന്റെ വിധി എതിരായാൽ കേന്ദ്രത്തിന് അനുകൂല തീരുമാനം എടുക്കാനാവില്ല. ഇത് ഏറ്റവുമധികം ബാധിക്കുക തീരമേഖല ഏറ്റവും കൂടുതലുള്ള കേരളത്തെയാകും. മത്സ്യത്തൊഴിലാളികൾക്ക് പാരമ്പര്യമായി കിട്ടിയ ഭൂമി നഷ്ടപ്പെടുകയും ചെയ്യും.

തുറമുഖം വന്നാൽ പ്രകൃതി സൗന്ദര്യം നശിക്കുമെന്നാണ് രണ്ട് മത്സ്യത്തൊഴിലാളികളുടെ പരാതിയിൽ പറയുന്നത്. ഡൽഹി ഹരിത ട്രൈബ്യൂണൽ ആഗസ്റ്റ് 21നാണ് കേസ് പരിഗണിക്കുന്നത്. ഇതിനുമുമ്പ് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെയും വിഴിഞ്ഞം തുറമുഖ കമ്പനിയുടെയും നീക്കം. തീരമേഖലയിലുള്ള എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും യു.എന്നിന്റെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ പാനലിനെയും കേസിൽ ഉൾപ്പെടുത്തണമെന്ന പുതിയ ആവശ്യവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.


മുഖ്യമന്ത്രി നിവേദനം നൽകി
തീരസംരക്ഷണ വിജ്ഞാപനം  കാരണം കടൽത്തീരത്തും നദികൾക്കും പൊക്കാളി പാടങ്ങൾക്കും സമീപത്തും താമസിക്കുന്നവർ ദുരിതത്തിലാണെന്നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർക്കും തുറമുഖ മന്ത്രി നിതിൻ ഗഡ്കരിക്കും നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ   ഇവയാണ്:
*മത്സ്യത്തൊഴിലാളികൾക്ക് വീട് വയ്ക്കുന്നതിനും പാരമ്പര്യമായി കിട്ടിയ ഭൂമി ഉപയോഗിക്കുന്നതിനും അനുമതി വേണം
*പൊക്കാളി, കൈപ്പാടങ്ങൾക്കു സമീപം നിർമ്മാണ പ്രവർത്തനങ്ങൾ അഞ്ച് മീറ്ററിനുള്ളിലും അനുവദിക്കണം.
*പത്ത് മീറ്ററിൽ താഴെ വീതിയുള്ള നദീ തീരം നിയമത്തിൽ നിന്ന് ഒഴിവാക്കണം. *ഉൾനാടൻ ജലാശയ തീരത്തെ പരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കണം


 വിഴിഞ്ഞത്ത് പ്രതിഷേധം പുകയുന്നു
വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം പുകയുകയാണ്. വിഴിഞ്ഞത്തിനെതിരെ സഭയിലെ ചിലർ പ്രവർത്തിച്ചുവെന്ന വിവരം പുറത്തായതോടെ വിശ്വാസികൾ തന്നെ സഭയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഹരിത ട്രൈബ്യൂണലിലെ കേസിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് മത്സ്യത്തൊഴിലാളികളാണെന്ന് അറിയാതെയാണ് പരാതി നൽകിയതെന്ന് നാട്ടുകാർ പറഞ്ഞു.

Monday, July 28, 2014

ചെറുപയർ ഒരുത്തമ ഔഷധം

നമ്മുടെ നിത്യാഹാരങ്ങളിലൊന്നായ ചെറുപയർ ഒരുത്തമ ഔഷധം കൂടിയാണ്. കുളിക്കുമ്പോൾ സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിക്കുന്നത് നല്ലതാണ്. മഞ്ഞപ്പിത്തം, കരൾരോഗം, ഗ്രഹണി, ദഹനക്കുറവ് എന്നീ രോഗങ്ങൾ ബാധിച്ചവർക്കു ചെറുപയർ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.  കഫപിത്തങ്ങളെ ശമിപ്പിക്കും. ശരീരത്തിലെ ചൂടു ക്രമീകരിക്കും. രക്തവർദ്ധനയുണ്ടാക്കും. ശരീരത്തിന് ഓജസും ബലവും നൽകും. ചെറുപയർ പൊടിച്ച് റോസ് വാട്ടറിൽ ചാലിച്ച് കണ്ണടച്ച്കണ്ണിനു മുകളിൽ തേച്ചാൽ കണ്ണിനു കുളിർമ കിട്ടും. പ്രോട്ടീൻ ലഭിക്കും ചെറുപയർ സൂപ്പാക്കി കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതാണ്.

Sunday, July 27, 2014

ജോർജ്ജ് ബെർനാഡ് ഷായുടെ ജന്മദിനമാണ് ഇന്ന്

പ്രശസ്ത സാഹിത്യ വിമർശകനും നാടകകൃത്തും സാമൂഹ്യപ്രവർത്തകനുമായിരുന്ന ജോർജ്ജ് ബെർനാഡ് ഷായുടെ ജന്മദിനമാണ് ഇന്ന്. ഫാബിയൻ സൊസൈറ്റിയുടെ പ്രയോക്താവായിരുന്ന അദ്ദേഹം 1856ൽ അയർലന്റിലെ ഡബ്ലിൻ നഗരത്തിലാണ് ജനിച്ചത്. വിദ്യാഭ്യാസം, വിവാഹം, മതം, ഭരണസം‌വിധാനം, ആരോഗ്യം, ഉച്ചനീചത്വങ്ങൾ തുടങ്ങി സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ. സോഷ്യലിസത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ, തൊഴിലാളിവർഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവർഗ്ഗ ചൂഷണങ്ങൾക്കുമെതിരെ നിലകൊണ്ടു. നോബൽ സമ്മാനവും (1925) ഓസ്കാർ പുരസ്കാരവും (1938) നേടിയ ഒരേയൊരു വ്യക്തിയാണ്‌ ഷാ. 1950 നവംബർ 2 ന്‌ 94-ാം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു ഷായുടെ അന്ത്യം.

Friday, July 25, 2014

കാർഗിൽ യുദ്ധവിജയത്തിന് 15 വയസ്സ്


കാശ്മീരിലെ ഭാരത അതിർത്തിയിലേക്ക് കടന്നുകയറിയ പാകിസ്ഥാൻ പട്ടാളത്തെയും മുജാഹിദ്ദിൻ ഗറില്ലകളെയും തുരത്തിയ കാർഗിൽ വിജയത്തിന്റെ 15 -ം വാർഷികമാണ് നാളെ
കാർഗിൽ നിയന്ത്രണരേഖ കടന്ന് ഭാരത അതിർത്തിയിലേക്ക് കടന്നു കയറിയ പാകിസ്ഥാൻ സൈന്യത്തെ പൂർണ്ണ മായി കീഴ്പ്പെടുത്തി 'ഓപ്പറേഷൻ വിജയ്‌ 'പൂർണ്ണവിജയമായി ഭാരത പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 1999 ജൂലായ് 26 നായിരുന്നു .
1999 മെയ് 3 നാണ് കാർഗിൽ മലനിരകളിൽ പാകിസ്ഥാൻ സാന്നിദ്ധ്യം ആദ്യം കണ്ടത് .ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത് .പിന്നിടാണ് പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്നും മനസ്സിലായത് .നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മിറ്റർ സ്ഥലത്താണ് പാക് സൈന്യം കയറിയത് .14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനികളെ തുരത്തിയത് .രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് ഇന്ത്യൻ സൈന്യം യുദ്ധത്തിൽ വിന്യസിപ്പിച്ചത് .ലെഫ് .കേണൽ ,മേജർ തുടങ്ങിയ റാങ്കുകളിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ 527 സൈനികരാണ് കാർഗിൽ യുദ്ധത്തിൽ ബലിദാനികളായത് .കരസേനയോടൊപ്പം വ്യോമ സേനയും യുദ്ധത്തിൽ പങ്കെടുത്തിരുന്നു .
1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റ ടുത്തത്‌ മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നിട് മനസിലായത് .കാർഗിൽ സൈനിക നീക്കത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫ് ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയോട് പറഞ്ഞത് .

കോമണ്‍വല്‍ത്ത്; അഭിനവ് ബിന്ദ്രക്ക് സ്വര്‍ണം


കോമണ്‍വല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്രക്ക് സ്വര്‍ണം. ബംഗ്ളാദേശിന്‍െറ ബാകി വെള്ളിയും ഇംഗ്ളണ്ടിന്‍െറ ഡി. റൈവേഴ്സ് വെങ്കലവും നേടി.
രണ്ടാം ദിനം നടന്ന പുരുഷ ഹോക്കി മത്സരത്തിലും ഇന്ത്യ സ്വര്‍ണം നേടി . എതിരാളിയായ വെയില്‍സിനെ 3-1 ന് തോൽപ്പിച്ചാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ മലൈക്ക ഗോയല്‍ വെള്ളി നേടിയിരുന്നു. ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി . മൂന്ന് സ്വര്‍ണം, നാല് വെള്ളി, രണ്ട് വെങ്കലം ഉള്‍പ്പെടെ ഒമ്പത് മെഡലുകളാണ് ഇന്ത്യ നേടിയത്

Thursday, July 24, 2014

പഞ്ഞമാസത്തിലെ കഞ്ഞിക്കാലമാണ് കർക്കടകം


കർക്കടകം മഹാകള്ളനാണ്. കാറ്റും മഴയും ഇരുട്ടുമൊക്കെയാണ് അവന്റെ സന്തത സഹചാരികൾ. കാറ്റ് വന്ന് വിളക്ക് ഊതിക്കെടുത്തും. മഴ ആളെ മയക്കിക്കിടത്തും. ഇരുട്ട് കരിമ്പടപ്പുതപ്പ്മൂടി ഉറക്കും. അപ്പോൾ പഞ്ഞത്തിന്റെ കീറപ്പായുമായി കർക്കടകം വരും.
പഞ്ഞമാസത്തിലെ കഞ്ഞിക്കാലമാണ് കർക്കടകം. തോരാത്തമഴ. നിലയ്ക്കാത്ത കാറ്റ്. ഇരുൾ മൂടിയ അന്തരീക്ഷം. ജോലിക്കു പോകാൻ നിവൃത്തിയില്ല. തണുത്തുറഞ്ഞ അടുക്കള. തണുപ്പുമാറാത്ത ഉടുതുണി. അസഹ്യമായ വിശപ്പ്... ഇങ്ങനെ എല്ലാം കൊണ്ടും ദാരിദ്റ്യത്തിന്റെ കാലം.
പണ്ട് ഇന്നത്തെപ്പോലെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ചോറ് ഉണ്ണണമെങ്കിൽ ആദ്യം കൃഷിയിറക്കണം. സമയത്തിന് കളയെടുക്കണം, വളം ഇടണം. കൊയ്‌തെടുക്കണം. പിന്നെ, നെല്ല് നന്നായി ഉണക്കി പത്തായത്തിൽ കരുതണം. പത്തായത്തിൽ നിന്ന് നെല്ല് അളന്നെടുത്ത് ചെമ്പു കുട്ടുകത്തിലെ വെള്ളത്തിൽത്തട്ടി പുഴുങ്ങിയെടുക്കണം. പാകത്തിന് പുഴുങ്ങിയ നെല്ല് വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. പിന്നെ, ഉരലിലിട്ട് കുത്തിയെടുത്ത് മുറത്തിലിട്ട് പാറ്റി ഉമിയും തവിടും വേർതിരിക്കണം. തവിട് കുഴച്ച് കോഴിക്കുകൊടുക്കും. ഉമി കുറെശ്ശെയെടുത്ത് വിറകടുപ്പിനോട് ചേർന്ന് ദിവസവും തട്ടിവയ്ക്കും. അടുപ്പിലെ തീ അണയാതിരിക്കാനും അടുപ്പ് തണുക്കാതിരിക്കാനും പണ്ട് ഏതോ അമ്മ കണ്ടെത്തിയ സൂത്രമാവണം ഇത്. കുത്തിയെടുത്ത ചമ്പാവ് അരി കുതിർത്ത് അടുപ്പിലെ മൺകലത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് പതിയെ ഇടും. എന്നിട്ട് വേവിച്ച് ചോറാക്കും. ഒരുപിടി ചോറിനു പുറകിൽ ഇത്രയും അദ്ധ്വാനവും ആത്മസമർപ്പണവും അന്ന് ഉണ്ടായിരുന്നു.
എന്നാൽ, കർക്കടകമെത്തിയാൽ ഇതൊക്കെ തകിടംമറിയും. നെല്ലുകുത്താനും ചോറുവയ്ക്കാനുമൊന്നും വിറകില്ല എന്നതാണ് പ്രധാന പ്രശ്‌നം. വിറകു മുഴുവൻ മഴയത്ത് നനഞ്ഞിട്ടുണ്ടാവും. കരുതിവച്ചത് കത്തിത്തീർന്നിട്ടുമുണ്ടാവും. കർക്കടക മഴയെ മുമ്പിൽക്കണ്ട് ഉരക്കളത്തിൽ സൂക്ഷിച്ചിരിക്കുന്ന വിറകുകൊണ്ട് നെല്ല് വേവിച്ചെടുത്താലും ഉണക്കിയെടുക്കാൻ സൂര്യപ്രകാശമെവിടെ? പിന്നെ വീട്ടിനകത്തിട്ട് വാട്ടിയെടുക്കുകയേ നിവൃത്തിയുള്ളൂ. വീട്ടിനകത്തെ വലിയ മുറികളിൽ വേവിച്ച നെല്ല് കാറ്റേൽക്കാനായി വിരിച്ചിട്ടിരിക്കുന്നത് കാണാൻ നല്ല ചന്തമാണ്. വേനലിൽ കൊയ്തിട്ട ഞാറ്റടിപോലെ തോന്നും. മുറിയുടെ നെടുകെ ഒരു വലിയ വരമ്പ്. പിന്നെ, വശങ്ങളിലെ മുറികളിലേക്ക് ചെറു വരമ്പുകൾ. ഇവയ്ക്കിടയിൽ ഉണക്ക നെൽപ്പാടങ്ങൾ....
ഇങ്ങനെ ഉണക്കിയെടുത്ത അരി ചോറിനു കൊള്ളില്ല. അരി പൊടിഞ്ഞുപോകും. ചോറ് കുഴഞ്ഞുപോകും. അപ്പോൾ പിന്നെ കഞ്ഞിയേ നിവൃത്തിയുള്ളൂ. കഞ്ഞിയെന്നു പറഞ്ഞാൽ വെറും കഞ്ഞിയല്ല ഒന്നാംതരം കഞ്ഞിയാണ്. പൊട്ടിവിരിഞ്ഞ മുല്ലപ്പൂപോലെ ചോറ്. കോരിക്കുടിക്കാൻ കോട്ടിയെടുത്ത പച്ചപ്ലാവില. അനുചരന്മാരായി കാച്ചിയ പപ്പടവും മത്തങ്ങ എരിശ്ശേരിയും. ഇതെല്ലാംകൂടിചേർന്ന് ഒരു ജുഗൽ ബന്ദി! അതോടെ കർക്കടകത്തിന്റെ കാറ്റുപോകും മഴയുടെ തൂറ്റലും പോകും. കർക്കടകവും കഞ്ഞിയും തമ്മിലുള്ള ഏക 'ഉദര" ബന്ധം ഇതാണ് എന്നാണ് എന്റെ വിശ്വാസം.
എന്നാൽ, പഞ്ഞമാസത്തിൽ ഈ ബന്ധം പലർക്കും പിടിച്ചാൽ പിടികിട്ടില്ല. ചോർന്നൊലിക്കുന്ന വീട്ടിൽ, തണുത്തുറഞ്ഞ മുറിയിൽ, ഒഴിഞ്ഞ കീശയും കത്തിക്കയറുന്ന വയറുമായി എത്രയോ കുടുംബങ്ങൾ അന്നുണ്ടായിരുന്നു. ദിവസക്കൂലികൊണ്ട് ജീവിതത്തെ ഒറ്റയടിപ്പാതയിലൂടെ നടത്തിക്കൊണ്ടുപോയവർ! കർക്കടകത്തിന്റെ കനത്ത കൊടുങ്കാറ്റിലും ജീവിതവെളിച്ചത്തെ കെടാതെ നെഞ്ചോട് അടക്കിപ്പിടിച്ചവർ. അവർക്ക് ഒന്നും കരുതിവയ്ക്കാനായില്ല, ദാരിദ്റ്യമല്ലാതെ.
അന്നൊന്നും ദിവസക്കൂലിക്കാരന് വലുതായിട്ടൊന്നും കിട്ടിയിരുന്നില്ല. കൊയ്യാൻ പോയാൽ നെല്ലായിരുന്നു കൂലി. തേങ്ങവെട്ടുകാരന് തേങ്ങയും പുളിയടിക്കുന്നവന് പുളിയുമൊക്കെത്തന്നെ കൂലി. അതുകൊണ്ട് വീട്ടുകാര്യങ്ങൾ നടക്കും എന്നല്ലാതെ സമ്പാദ്യമൊന്നുമില്ലായിരുന്നു. പക്ഷെ സന്തോഷമുണ്ടായിരുന്നു.
തകർത്തുപെയ്യുന്ന മഴയത്ത് തണുത്തുവിറച്ച്, തലയിൽ തുണിയുമിട്ട് സ്ത്രീകൾ വീടിന്റെ അടുക്കളഭാഗത്ത് വന്നു നിൽക്കും. അരിവേണം, വിറകുവേണം, തേയിലവേണം, പഞ്ചസാരവേണം..... അതെല്ലാം അമ്മ നിർബാധം വാരിക്കൊടുക്കും. അപ്പോൾ ചിലർ മുഷിഞ്ഞ കള്ളിമുണ്ടിന്റെ മടിയഴിച്ച് രണ്ട് കോഴിമുട്ടയെടുത്ത് പകരം നൽകും. ഇതിനൊന്നും ആരും കണക്കുവയ്ക്കുകയോ, കടം പറയുകയോ ചെയ്തിരുന്നില്ല. ഔദാര്യത്തിനും അവകാശത്തിനുപ്പുറം കടമായിട്ടായിരുന്നു എല്ലാവരും അതിനെ കണ്ടിരുന്നത്.
പറമ്പിന്റെ വടക്കേയറ്റത്തായി ഒരു വലിയ പപ്പായ മരം ഉണ്ടായിരുന്നു. അതിന്റെ ഒരു പ്രത്യേകത വർഷത്തിൽ അധികകാലവും പൂക്കാതെ, കായ്ക്കാതെ നിർഗുണനായി നിൽക്കും. എന്നാൽ കർക്കടകമായാൽ പതിയെ അതിൽ പുത്തൻ ഇല വരും, പൂവ് വരും, കായ് വരും. അത് പലർക്കും വലിയ സഹായകമായിരുന്നു. പഞ്ഞകാലത്ത് ഒരു വലിയ പപ്പായ തന്നെ ധാരാളം. ചിലർ അതിനെ കുരുകളഞ്ഞ് ചെറുതായി അരിഞ്ഞ് തോരൻ വയ്ക്കും. മറ്റു ചിലർ നെടുകെ പിളർന്ന് തേങ്ങ ചിരകുന്നതുപോലെ ചിരകി കറിവയ്ക്കും. മറ്റു ചിലർക്ക് ഇഷ്ടം പപ്പായ എരിശേരിയാണ്.
പറമ്പു കിളയ്ക്കാൻ വരുന്നവർ ഉറക്കം തൂങ്ങി നിൽക്കുന്ന ഈ പപ്പായ മരത്തെ വെട്ടിക്കളയണമെന്ന് പറയുമ്പോഴൊക്കെ ഒരു വലിയ പ്രതിരോധമതിൽ അതിനുചുറ്റും അമ്മ തീർക്കുമായിരുന്നു. അതിനു കാരണം കർക്കടകത്തിലെ പഞ്ഞമാണെന്ന് കുറച്ചുകാലം കഴിഞ്ഞാണ് എനിക്കു മനസ്സിലായത്. പഞ്ഞകാലത്ത് ഒരു വലിയ തോട്ടികെട്ടി പപ്പായ മരത്തിനടുത്തു തന്നെ വച്ചിട്ടുണ്ടാവും. ആവശ്യക്കാർ ആവശ്യംപോലെ പപ്പായ തള്ളിയിട്ടുകൊണ്ടുപോയി. കറിവച്ചു കഴിച്ചു.
അമ്മയുടെ സംരക്ഷണയിൽ വളർന്ന ആ പപ്പായ കാറ്റത്ത് ഒടിഞ്ഞുവീണതും ഒരു കർക്കടകത്തിനായിരുന്നു. എല്ലാത്തവണത്തെക്കാൾ ആ പ്രാവശ്യം നിറയെ കായ്ച്ചു. വലിയ ഇലകൾ വിടർത്തി നാട്ടുകാരെ മുഴുവൻ മാടി വിളിച്ചു. അവർ എത്തിയപ്പോൾ ആഹ്‌ളാദം കൊണ്ട് നില തെറ്റിപ്പോയി പാവത്തിന്. അതുകണ്ടുനിന്ന നാട്ടുകാരുടെ മ്ലാനമായ മുഖം എന്റെ മനസിൽ ഇപ്പോഴുമുണ്ട്. ആപത്തുകാലത്തെ അവസാന ആശ്രയവും അടി തെറ്റി വീണുകിടക്കുന്നതു കണ്ടപ്പോൾ അവരുടെ മനസ് പിടഞ്ഞുപോയിട്ടുണ്ടാവും.
അവസാന വീഴ്ചയിലും അത്താഴമൊരുക്കി ആ പപ്പായ മരം അങ്ങനെ പോയി. പ്രകൃതി ഇങ്ങനെയാണ് ഓരോ നിമിഷവും മനുഷ്യനായി ഒരുപാട് കാത്തു വയ്ക്കുന്നു. എന്നാൽ പകരം നമ്മൾ നൽകുന്നതോ?... കർക്കടകം ഇപ്പോൾ പഞ്ഞകാലല്ല. കിഴിവിന്റെയും കഞ്ഞിയുടെയും കാലമാണ്. ആടിക്കിഴിവും കർക്കടകക്കഞ്ഞിക്കിറ്റും ചികിത്സയുമൊക്കെയായി കർക്കടകം ആഘോഷമാക്കുകയാണ്. രാമായണത്തിന് പ്രത്യേകം ഡിസ്‌കൗണ്ടും ഉണ്ട്.
അപ്പോഴും നമ്മൾ കാണാതെ പോകുന്ന ഒന്നുണ്ട്, കഴിഞ്ഞകാലത്തിന്റെ പൊഴിഞ്ഞ കണ്ണീർ!

കോമണ്‍വെല്‍ത്തില്‍ ആദ്യ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ നവജ്യോത് ചന്ന 60 കിലോ പുരുഷ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ഇന്ത്യ ആദ്യ മെഡല്‍ ഉറപ്പിച്ചു. പഞ്ചാബ് പോലീസിലാണ് നവജ്യോത് ചന്ന ജോലി ചെയ്യുന്നത്. മികച്ച പ്രതീക്ഷയിലാണ് ഇന്ത്യ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത് . കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 38 സ്വര്‍ണ്ണവും 27 വെളളിയും 36 വെങ്കലവും അടക്കം 101 മെഡലുകള്‍ നേടി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.

Wednesday, July 23, 2014

ഇന്ന് തിലക് ജയന്തി


കടുത്ത ദേശീയ വാദിയും ഭാരത സ്വാതന്ത്ര്യ ത്തിന്വേണ്ടിയുള്ള സമരത്തിന്റെ മുന്നണി പ്പോരാ ളിയുമായ ലോകമാന്യ ബാലഗംഗാ ധര തിലകന്റെ ജന്മദിനമാണിന്ന് .ഇന്ത്യൻ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തിലകൻ 1856 ജൂലാ യ് 23 ന് മഹാരാഷ്ട്രയിലെ രതനഗിരി ജില്ലയിലാണ് ജനിച്ചത്‌ .സ്വരാജ്യം എന്റെ ജന്മാവകാശമാണ് ,അത് ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും എന്ന തിലകന്റെ പ്രശസ്തമായ വാക്കുകൾ ഇന്നും ഒരു വൈദ്യുതി സ്ഫു ലിം ഗമായി ദേശീയ വാദികൾക്കു പ്രേരണ നല്കുന്നു
മറാത്ത ഭാഷയിൽ പ്രസിദ്ധികരിച്ച 'കേസരി 'പത്രത്തിലൂ ടെയുള്ള തിലകന്റെ ലേഖനങ്ങൾ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത് .1905 ലെ ബംഗാൾ വിഭജനത്തിനെതിരെയുള്ള ദേശീയ വാദികളുടെ പോരാട്ടത്തിന് തിലകൻ നേ തൃ ത്വം നൽകി .വിദേശ വസ്തുകൾ ബഹിഷ്കരിക്കാനുള്ള സ്വദേശി പ്രസ്ഥാനത്തിന്റെ പ്രയോക്താവും തിലകനായിരുന്നു .സ്വാതന്ത്ര്യ സമരത്തിന്‌ നേ തൃ ത്വം നൽകിക്കൊണ്ടു തിലകൻ 1908 മുതൽ 1914 വരെ ബർമ്മയിലെ ജയിലിൽ കിടന്നു .ജയിലിൽ വച്ചു അദ്ദേഹം എഴുതിയ ഗീതാ രഹസ്യം വളരെ പ്രശസ്തമാണ് .സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മുംബൈയിൽ ഗണേശോത്സവം ആരംഭിച്ചതും തിലകനായിരുന്നു

Tuesday, July 22, 2014

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഓർമ്മകൾക്ക് ഇന്ന് 77 വർഷം


ഐതിഹ്യമാലയുടെ കര്‍ത്താവ്‌ എന്ന വിശേഷണം മാത്രം മതിയാവും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രതിഭ തിരിച്ചറിയാന്‍.

ജീവിതത്തിന്‍റെ ചെറുകാലം പലര്‍ക്കും ഒന്നിനും തികയാറില്ല. എന്നാല്‍ കൊട്ടരത്തില്‍ ശങ്കുണ്ണി ജീവിതത്തെ കര്‍മ്മനിരതമായ മനസ്സുകൊണ്ട്‌ പഠിച്ച വ്യക്തിയാണ്‌.

തലമുറകള്‍ വായ്‌മൊഴിയായി കൈമാറിവന്ന ഐതിഹ്യകഥകള്‍ വരമൊഴിയിലാക്കി മലയാളിയ്ക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി ഓർമ്മയായിട്ട് ഇന്നേക്ക് 77 വർഷം .

കോട്ടയത്ത് കൊട്ടാരത്തില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ച ശങ്കുണ്ണി പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചതല്ലാതെ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല.
പതിനാറാം വയസ്സിനു ശേഷം മണര്‍കാട്ട് ശങ്കരവാര്യരില്‍ നിന്നും സിദ്ധരൂപം പഠിച്ചു. പിന്നീട് വയസ്‌കര ആര്യന്‍ നാരായണം മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചു. 1893ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്‌കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിച്ചു.

1898 മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി. ആദ്യം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിരുന്നു തുടങ്ങിയതെങ്കിലുംഅദ്ദേഹത്തിന്റെ അന്ത്യം വരെ തുടര്‍ന്നു പോന്ന ഒരു പരമ്പരയായി ഐതിഹ്യമാല മാറി. 8 ഭാഗങ്ങളായാണ് ഐതിഹ്യമാല ആദ്യം പ്രകാശിപ്പിച്ചത്.

പച്ചമലയാള പ്രസ്ഥാനത്തെ പോഷിപ്പിച്ചവരില്‍ പ്രമുഖനായിരുന്നു കൊട്ടാരത്തില്‍ ശങ്കുണ്ണി. തര്‍ജ്ജമകള്‍ ഉള്‍പ്പെടെ ധാരാളം കൃതികള്‍ രചിച്ചു. വിക്രമോര്‍വ്വശീയം, മാലതീ മാധവം എന്നീ സംസ്കൃത നാടകങ്ങള്‍ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി.

കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വര്‍ണ്ണമെഡലും അടക്കം തിരുവിതാംകൂര്‍ , കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ രാജസദസ്സുകളില്‍ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും പുരസ്ക്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 1937 ജൂലൈ 22ന് അദ്ദേഹം വിടവാങ്ങുമ്പോൾ മലയാള ഭാഷക്ക് തന്നെ അതൊരു തീരാനഷ്ടമായി മാറി .

ബ്രൌസർ ഗൂഗിൾ ക്രോം


ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ബ്രൌസർ ഗൂഗിൾ ക്രോം ആണ്. സ്ഥിരമായി ഉപയോഗിക്കുന്നവർ പോലും ശ്രദ്ധിക്കാത്ത ചില പൊടിക്കൈകൾ ഇതിലുണ്ട്. പ്രധാനമായി തോന്നിയ കുറച്ചു കാര്യങ്ങൾ പറയാം.
1.Pin Tab
നമ്മൾ മിക്കവാറും ഒന്നിലധികം പേജുകൾ വിവിധ ടാബുകളിലായി തുറന്നു വെക്കാറുണ്ട്. ടാബിൽ റൈറ്റ് ക്ലിക്ക് അടിച്ചാൽ Pin Tab എന്നാ option കാണാം. പിൻ ചെയ്തു കഴിഞ്ഞാൽ ആ പേജുകൾ ഏറ്റവും ആദ്യം പോയി നില്ക്കും.മാത്രമല്ല അത് സൈറ്റിന്റെ ലോഗോ മാത്രമേ കാണിക്കു.സ്ഥലവും ലാഭം.
2. Omnibox
എന്ന് പറഞ്ഞാൽ നമ്മൾ വെബ്‌ അഡ്രെസ്സ് ടൈപ്പ് ചെയ്യുന്ന സ്ഥലം. അവിടെ നമൂക്കു ഒരു വാക്ക് ടൈപ്പ് ചെയ്തു എന്റർ അടിച്ചാൽ അര്ഹു സെർച്ച്‌ ചെയ്തു തരും.രണ്ടു അക്കങ്ങൾ കൂട്ടാനോ കുറയ്ക്കാനോ വെറുതെ അവിടെ 6+7 എന്നാ രീതിയിൽ ടൈപ്പ് ചെയ്ത മതി. എന്ന് വച്ചാൽ calculator തപ്പാൻ ഓടണ്ട.അവിടെ 67% of 267 എന്നടിച്ചാൽ 267 ന്റെ 67% കാണിച്ചു തരും. എങ്ങനുണ്ട്?
3.incognito – Secret Mode
നമ്മൾ ബ്രൌസ് ചെയ്യുന്നതെല്ലാം secret ആയിരിക്കും. Ctrl + Shift + N അടിച്ചാൽ ഒരു പുതിയ വിന്ഡോ തുറന്നു വരും.അതിൽ ചെയ്യുന്നതൊന്നും ഹിസ്റ്ററിയിൽ പോലും സേവ് ആകില്ല. മാത്രമല്ല, ഒന്നിലധികം facebook , ജിമെയിൽ account ൽ ഒരേ സമയം ലൊഗിൻ ചെയ്യാനും ഇത് ഉപയോഗിക്കാം.
4.Reopen Recently Closed tab
നമ്മൾ അറിയാതെ തുറന്നു വെച്ച ഒരു ടാബ് ക്ലോസ് ആയി പോയാൽ Ctrl + Shift + T അടിച്ചാൽ അത് വീണ്ടും തുറന്നു വരും.
5.Create a Shortcut of the Current Tab
നമ്മൾ തുറന്നു വച്ചിരിക്കുന്ന ഒരു പേജിന്റെ ഷോർട്ട് കട്ട്‌ നമുക്ക് ഡസ്ക് ടോപ്പിൽ ഉണ്ടാക്കാൻ പറ്റും.ആവശ്യമുള്ള പേജ് തുറന്ന ശേഷം Customize -> Tools -> Create application shortcuts ൽ പോയാൽ ഉണ്ടാക്കാം.( custamize എന്ന് പറയുന്നത് വലതു ഭാഗത്ത്‌ മുകളിൽ കാണുന്ന 3 വരയാണ് കേട്ടോ.) ഷോര്ട്ട് കട്ട്‌ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ആ പേജ് തുറക്കാൻ ഡസ്ക് ടോപ്പിൽ അതിന്റെ മുകളിൽ ഡബിൾ ക്ലിക്ക് അടിക്കുകയെ വേണ്ടൂ,
6.Navigate Between Tabs Quickly
=============
1 മുതൽ 8 വരെയുള്ള ഓരോ ടാബും മാറി മാറി തുറക്കാൻ Ctrl അടിച്ചു പിടിച്ചു ആ നമ്പർ അടിച്ചാൽ മതി.Ctrl+Tab അടിച്ചു കൊണ്ടിരുന്നാൽ ഓരോ ടാബ് മാറി മാറി തുറക്കാം.
7.Highlight a Text and Search
==============
നമ്മൾ ഒരു പേജിൽ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വാക്കിന്റെ അർഥം മനസിലായില്ലെങ്കിൽ ആ വാക്ക് സെലക്ട്‌ ചെയ്തു റൈറ്റ് ക്ലിക്ക് അടിച്ചാൽ “Search google for” എന്നൊരു option കാണാം. അവിടെ ക്ലിക്ക് ചെയ്താൽ ആ വാക്ക് സെർച്ച്‌ ചെയ്തു കാണിച്ചു തരും.
8.Google Chrome Browser Shortcuts
==============
* ക്രോമിലെ കുറച്ചു പ്രധാന ഷോട്ട് നോക്കൂ…
Alt+F – Open the wrench menu (i.e chrome settings menu)
Ctrl+J – Go to downloads window
Ctrl+H – Go to history window
Ctrl+Tab – Navigate Tabs
Alt+Home – Go to home page
Ctrl+U – View source code of the current page
Ctrl+K – To search quickly in the address bar
Ctrl+L – Highlights the URL in the address bar (use this to copy/paste the URL quickly)
Ctrl+N – Open a new Chrome browser window
Ctrl+Shift+N – Open a new incognito window (for private browsing)
Ctrl+Shift+B – Toggle bookmark display
Ctrl+W – Close the current Tab
Alt+Left Arrow – Go to the previous page from your history
Alt+Right Arrow – Go to the next page from your history
Space bar – Scroll down the current web page

Monday, July 21, 2014

മില്‍മ പാല്‍: കൂട്ടിയ നിരക്കുകള്‍ നിലവില്‍ വന്നു


തിരുവനന്തപുരം: മില്‍മ പാലിന്റെ കൂട്ടിയ നിരക്കുകള്‍ നിലവില്‍ വന്നു.

പുതുക്കിയ നിരക്ക് പ്രകാരം കൊഴുപ്പ് കുറഞ്ഞ മഞ്ഞക്കവര്‍ പാലിന് ലിറ്ററിന് 36 രൂപയാകും. തിരുവനന്തപുരം മേഖലാ യൂണിയനില്‍ മാത്രം വിതരണം ചെയ്യുന്നതാണ് മഞ്ഞക്കവര്‍ പാല്‍. അരലിറ്ററിന്റെ മഞ്ഞക്കവര്‍ പാലിന് ഇനി 18 രൂപ നല്‍കണം. നിലവില്‍ ഇതിന് 16 രൂപയായിരുന്നു.

സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാല്‍ ലിറ്ററിന് 38 രൂപയും ഏറ്റവും കൂടുതല്‍ കൊഴുപ്പുള്ള പച്ചക്കവര്‍ പാലിന് 40 രൂപയും നല്‍കണം. പാലക്കാട് മാത്രം വിതരണം ചെയ്യുന്ന അരലിറ്ററിന്റെ ഇളംനീലക്കവര്‍ പാലിന് 18 രൂപ നല്‍കണം.

ഇതിന് പുറമെ തിരുവനന്തപുരം മേഖലാ യൂണിയന്‍ 3.8 ശതമാനം കൊഴുപ്പുള്ള പച്ചക്കവര്‍ പാല്‍ പുതിയതായി വിപണിയില്‍ എത്തിക്കും. അരലിറ്ററിന്റെ ഈ പാലിന് 20.50 രൂപയാണ് നല്‍കേണ്ടത്. അതുപോലെ കൊല്ലം മേഖലയ്ക്കായി കൊഴുപ്പുള്ള ഗോള്‍ഡ് പാല്‍ വിതരണം ചെയ്യും. അരലിറ്റര്‍ കവറിന് 21.50 രൂപയാണ് വില.

ലോകത്തിലെ ഏറ്റവും മനോഹരമായ റോഡ്‌

നോർവേയിലെ ഈ മുപ്പത്തിഎട്ടു കിലോമീറ്റർ നീളുന്ന പാതയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ പാതയെന്ന് ഇന്റർനാഷണൽ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച റോഡ്‌. എന്നാൽ ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ പാതയെന്ന അപൂർവറെക്കോഡും ഈ പാതയ്ക്ക് തന്നെയാണ്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ കടന്നു പോകുന്ന ഈ പാതയിൽ കൂടിയുള്ള യാത്രയിൽ നാല് ചുറ്റിനും കാണുന്ന കാഴ്ചകൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല.. ഈ വീഡിയോ കാണുമ്പോൾ ആ റോഡിൽ കൂടിയുള്ള മനോഹരമായ ഒരു യാത്രയിൽ നിങ്ങളെ കൂടെ കൂട്ടികൊണ്ട് പോകും..

Sunday, July 20, 2014

പ്രഥമ വീര ജടായു പുരസ്കാരം കുമ്മനം രാജശേഖരന്.

അഞ്ചല്‍ : ചടയമംഗലം ജടായുപ്പാറ ശ്രീകോദണ്ഡ രാമക്ഷേത്രം ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയ പ്രഥമ വീര ജടായു പുരസ്കാരം ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്.കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരളത്തിലെ ഹൈന്ദവ സാംസ്‌കാരിക ആധ്യാത്മിക മേഖലക്ക് കുമ്മനം നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്‌ എന്ന് ട്രസ്റ്റ്‌ ഭാരവാഹികള്‍ പറഞ്ഞു.കേരളത്തിലെ അയ്യപ്പ സേവാ സംഘം പ്രവര്‍ത്തനങ്ങള്‍ക്കും ആറന്മുളയിലേതടക്കമുള്ള പരിസ്ഥിതി കയ്യേറ്റങ്ങള്‍ക്കുമെതിരെ പോരാടുന്ന കുമ്മനം രാജശേഖരന്‍ തന്നെയാണ് വീര ജടായു വിന്റെ പേരിലുള്ള പുരസ്കാരത്തിന് അര്‍ഹനെന്നും ട്രസ്റ്റ്‌ ഭാരവാഹികള്‍ വിലയിരുത്തി.

ചലച്ചിത്ര താരം ദണ്ഡപാണി അന്തരിച്ചു

ചെന്നൈ :തമിഴ് തെലുങ്ക് ചലച്ചിത്ര താരം ദണ്ഡപാണി അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം.രാജമാണിക്യം ,പോക്കിരി രാജ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2004 ല്‍ പുറത്തിറങ്ങിയ കാതല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.തുടര്‍ന്ന് കാതല്‍ ദണ്ഡപാണി എന്നറിയപ്പെട്ടു.ശണ്ടമരുതം എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു. വില്ലന്‍ വേഷങ്ങളില്‍ ദണ്ഡപാണി അസാമാന്യ അഭിനയമാണ് കാഴ്ച വച്ചിരുന്നത്.

Saturday, July 19, 2014

ചലച്ചിത്ര മേളക്ക് ആതിഥ്യമരുളി തലസ്ഥാനം.

തിരുവനന്തപുരം: തലസ്ഥാനത്തെ നാല് രാപകലുകള്‍ ഇനി രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ ആവേശത്തില്‍. . ജൂലൈ 22വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയറ്ററുകളില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയിലെയും വിദേശത്തെയും 150 ലേറെ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ മാത്രമാണ് മാറ്റുരയ്ക്കുക. മലയാളത്തില്‍ നിന്നുള്ള 20ലേറെ ഡോക്യുമെന്ററികളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.കൈരളി തീയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മേള ഉദ്ഘാടനം ചെയ്തത്. മുന്‍ വര്‍ഷങ്ങളില്‍ മേളയ്ക്കു ലഭിച്ച സ്വീകാര്യത വീണ്ടും മേള നടത്താന്‍ പ്രേരണയായെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ചലചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 900 പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും.

കാരുണ്യത്തിന്റെ ഘാതകരെ ചങ്ങലയ്ക്കിടണം


സാധാരണക്കാരെ മരുന്നുകമ്പനികളുടെ തീവെട്ടിക്കൊള്ളയിൽ നിന്ന് രക്ഷിക്കാൻ മൂന്നു വർഷം മുമ്പ്  ആരംഭിച്ച കാരുണ്യ ഫാർമസികളെ   ഇഞ്ചിഞ്ചായി കൊല്ലാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നുവരുന്നത്.  370 ഫാർമസികൾ സംസ്ഥാനത്ത് തുടങ്ങുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചിരുന്നതെങ്കിലും 20 എണ്ണമേ തുടങ്ങാൻ കഴിഞ്ഞുള്ളൂ. ആ 20 ഫാർമസികളെ കൂടി വകവരുത്താനാണ് ഗൂഢശ്രമം.
സാധാരണക്കാരോടുള്ള കാരുണ്യമല്ല,  സ്വന്തം ആക്രാന്തമാണ് പ്രധാനമെന്ന് കരുതുന്നവരെ തുടലൂരിവിട്ടാൽ എന്ത്  സംഭവിക്കുമെന്നതിന്  ഉദാഹരണമാണ് കാരുണ്യ ഫാർമസികളുടെ ദുർഗതി. ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിന്റെ വിഹിതം ഭാരിച്ച ശമ്പളമായും മറ്റ് ആനുകൂല്യങ്ങളായും കൈപ്പറ്റുന്ന  ഒരു വിദ്വാൻ ഈയിടെ  പ്രഖ്യാപിച്ചത് കാരുണ്യ ഫാർമസികൾ ആവശ്യമില്ലെന്നാണ്.  സർക്കാർ ആശുപത്രികളിൽ സൗജന്യമായി മരുന്നുകൊടുക്കുമ്പോൾ എന്തിന്  കാരുണ്യ ഫാർമസികളെന്ന വിഡ്ഢിച്ചോദ്യം  ചോദിച്ച ഈ വിദ്വാന്  ഐ.എ.എസ് എങ്ങനെ കിട്ടിയെന്ന സംശയമാണ് ന്യായമായും തോന്നേണ്ടത്. പക്ഷേ, സംശയം മറ്റൊന്നാണ്. വശീകരണതന്ത്രം വശമുള്ള മരുന്നുമാഫിയ കാണേണ്ട രീതിയിൽ  കണ്ടതുകൊണ്ടാണോ ഈ തലതിരിഞ്ഞ വർത്തമാനം?

സാധാരണ മരുന്നുകൾ 35 ശതമാനം മുതൽ  95 ശതമാനം വരെ വില കുറച്ച്  വിൽക്കുന്ന കാരുണ്യ ഫാർമസികൾ പത്തിലൊന്നിലും താഴെ വിലയ്ക്ക് പോലും മരുന്ന്  നൽകാറുണ്ട്. കാൻസറിനുള്ള 'പാക്ലിടാക്സിൽ' എന്ന മരുന്നിന് ഒരു ഡോസിന് പുറത്ത് 10,100 രൂപ നൽകേണ്ടി വരുമ്പോൾ 'കാരുണ്യ'യിൽ 739 രൂപ മാത്രമാണ് വില.  'കാരുണ്യ'യിൽ 824 രൂപയ്ക്ക് ലഭിക്കുന്ന 'സ്ട്രെപ്റ്റോനാസ്' എന്ന ഹൃദ്രോഗ മരുന്നിന് പുറത്ത് 4700 രൂപ നൽകേണ്ടി വരും. മാരക രോഗങ്ങളുമായി മല്ലടിക്കുന്നവർക്കാണ്  'കാരുണ്യ' ഏറ്റവും പ്രയോജനപ്പെടുന്നത്. മാരക രോഗങ്ങളുടെ പല മരുന്നുകൾക്കും വില വളരെ കൂടുതലാണ്. വലിയ വില നൽകി മരുന്ന്  വാങ്ങാൻ ത്രാണിയില്ലാത്ത രോഗികൾ നിശബ്ദമായി മരണത്തിന് കീഴടങ്ങുകയാണ് പതിവ്.  ഒരു ഡോസിന് തന്നെ 10,000 രൂപയിൽ കൂടുതൽ  വിലയുള്ള മരുന്നുകൾ സാധാരണക്കാർ എത്ര തവണ വാങ്ങും.
വിഷം അല്പാല്പമായി നൽകി ആരും അറിയാതെ കൊല്ലുന്നത് പോലെ,  നിലനില്പിന്റെ ധമനികൾ ഒന്നൊന്നായി കേടാക്കി കാരുണ്യ ഫാർമസികളുടെ കഥ കഴിയ്ക്കാനാണ് ശ്രമം. ഫാർമസി അനുവദിച്ചാൽ തന്നെ ആവശ്യത്തിന്  സ്ഥലസൗകര്യം ലഭ്യമാക്കുകയില്ല. കോട്ടയം മെഡിക്കൽ കോളേജിൽ ഫാർമസി തുടങ്ങാൻ നൽകിയത് ഒരു കുടുസ്  മുറിയായിരുന്നു.  ലഭ്യമായ സൗകര്യത്തിൽ ഫാർമസി തുടങ്ങിയാലോ, ജീവനക്കാരെ  ആവശ്യത്തിന് അനുവദിക്കാതെയായിരിക്കും പാര. തിരുവനന്തപുരം മെഡിക്കൽ  കോളേജിലെ ഫാർമസിയിൽ ജീവനക്കാരുടെ കുറവ് കാരണം 12 കൗണ്ടറുകളിൽ   അഞ്ച് എണ്ണമേ  പ്രവർത്തിക്കുന്നുള്ളൂ.  ജീവനക്കാരെ അനുവദിക്കാതിരുന്നിട്ടും ഫാർമസിയുടെ  പ്രവർത്തനം  തുടരുന്നുവെന്ന് കണ്ടപ്പോഴായിരുന്നു പൂഴിക്കടകൻ പ്രയോഗം. ഫാർമസികളിൽ കേരള മെഡിക്കൽ  സർവീസസ് കോർപറേഷൻ മരുന്നുകൾ എത്തിക്കാതായി. മരുന്നുകളില്ലാതെ ഫാർമസികൾ പ്രവർത്തിക്കുന്നത് ഒന്ന് കാണണമെന്ന വാശിയിലാണ്  ഇപ്പോൾ മരുന്നുമാഫിയയുടെ കീശയിൽ കിടക്കുന്ന ഉദ്യോഗസ്ഥർ. മരുന്നുകളും വില്പനയുമില്ലാതെ നഷ്ടത്തിലായാൽ  ആ കാരണം മതി, ഫാർമസികൾ പൂട്ടിക്കെട്ടാൻ. അതിനാണ്  ശ്രമം.

രാജീവ്  സദാനന്ദൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയും ബിജു പ്രഭാകർ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറുമായിരുന്നപ്പോൾ ഒരു തടസവുമില്ലാതെ പ്രവർത്തിച്ചിരുന്ന കാരുണ്യ ഫാർമസികൾക്ക്  പെട്ടെന്ന് മരുന്നുകൾ കിട്ടാതെ  വന്നത് എങ്ങനെ? മെഡിക്കൽ സർവീസസ് കോർപറേഷൻ ഇപ്പോൾ നാഥനില്ലാക്കളരിയുടെ അവസ്ഥയിലാണെങ്കിലും കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങി ഫാർമസികളിൽ എത്തിക്കുന്ന പണിക്ക് തടസം വരേണ്ട കാര്യമില്ല. വലിയ ബൗദ്ധിക ശേഷിയൊന്നും ആവശ്യമില്ലാത്ത ഈ പണിക്ക് പോലും തടസം നേരിട്ടുവെങ്കിൽ  അത് ബോധപൂർവ്വമാകാനേ തരമുള്ളൂ.

ചികിത്സാരംഗത്തെ പലതരം ചൂഷണങ്ങൾക്കാണ് രോഗികൾ വിധേയരാകേണ്ടിവരുന്നത്.  ജീവിക്കണമെന്ന മനുഷ്യസഹജമായ ആഗ്രഹത്തെ, ജീവൻ രക്ഷിക്കേണ്ടവർ പോലും കച്ചവടമനസോടെ മുതലെടുക്കുകയാണ്. അതൊക്കെ തടയുക എളുപ്പമല്ല. എന്നാൽ, സാധാരണക്കാരായ രോഗികൾക്ക്  കാരുണ്യത്തിന്റെ  ഇത്തിരിവെട്ടം പ്രദാനം ചെയ്തിരുന്ന  ഫാർമസികൾ പൂട്ടിപ്പോകാതെ നോക്കാൻ സർക്കാർ വിചാരിച്ചാൽ  തീർച്ചയായും സാധിക്കും. കാരുണ്യ ഫാർമസികൾ ആരംഭിക്കാൻ പ്രത്യേക താല്പര്യം കാണിച്ച മുഖ്യമന്ത്രി തന്നെ അതിന്  മുൻകൈ എടുക്കണം. കാരുണ്യത്തിന്റെ ഘാതകരെ ചങ്ങലയ്ക്കിടേണ്ടിവന്നേക്കാം. ഓർക്കേണ്ടത്  മനുഷ്യജീവൻ രക്ഷിക്കുന്നത് ഒരു ചെറിയ കാര്യമല്ല, ഒരു മഹാപുണ്യമാണെന്നാണ്.

Thursday, July 17, 2014

ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു


കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍(86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിലായിരുന്നു അന്ത്യം. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനെന്ന നിലയില്‍ ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ എന്ന് തന്നെ അദ്ദേഹം അറിയപ്പെട്ടു മലയാള സിനിമാമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് 2012ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

പരേതയായ ത്രേസ്യാമ്മയാണ് ഭാര്യ. മൂന്നു മക്കള്‍: ഉഷാ തോമസ്, പരേതനായ ജോര്‍ജ് ജോണ്‍, ഷീല റോബിന്‍

ലോക സിനിമയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ചിത്രം സംവിധാനം ചെയ്യുക, ഒരേ താരത്തെ അഭിനേതാവാക്കി കൂടുതല്‍ ചിത്രം ചെയ്യുക, ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രം ചെയ്യുക, ഒരേ താരജോഡികളെ ഉപയോഗിച്ച് കൂടുതല്‍ ചിത്രം ചെയ്യുക എന്നിങ്ങനെ അപൂര്‍വ്വ നേട്ടങ്ങളുടെ ഉടമയാണ് ശശികുമാര്‍.

മലയാള സിനിമയുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തിയ 141 ചിത്രങ്ങള്‍ മലയാളത്തിന് സംഭാവന ചെയ്ത വ്യക്തിയാണ് ശശികുമാര്‍. ഇതില്‍ ഭൂരിഭാഗവും മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്.

1928 ഒക്‌ടോബര്‍ 14 നാണ് നമ്പിയത്തുശ്ശേരി വര്‍ക്കി ജോണ്‍ എന്ന എന്‍ വി വര്‍ക്കി അഥവ ഇന്ന് സിനിമാലോകം അറിയുന്ന ശശികുമാറിന്റെ ജനനം. 37 കൊല്ലം മലയാള സിനിമയുടെ നെടുംതൂണായിരുന്നു ശശികുമാര്‍. പഠനത്തിനൊപ്പം നാടകവും ഫുട്‌ബോളൊക്കെയായിട്ടായിരുന്നു കലാരംഗത്ത് തുടക്കം. കോളജ് വിദ്യാഭ്യാസത്തിനിടെ അമേച്വര്‍ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു.

ജയഭാരതി, ജഗതി, വിന്‍സെന്റ്, കുഞ്ചന്‍, വിജയശ്രീ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി പ്രതിഭകളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ശശികുമാറായിരുന്നു.

1060ല്‍ പുറത്തിറങ്ങിയ ഒരാള്‍ കൂടി കള്ളനായി ആണ് ആദ്യ ചിത്രം. കുടുംബിനി, തൊമ്മന്റെ മക്കള്‍, ബാല്യകാലസഖി, വിദ്യാര്‍ഥി, വെളുത്ത കത്രീന, ലവ് ഇന്‍ കേരള, റസ്റ്റ്ഹൗസ്, ബോബനും മോളിയും, ലങ്കാദഹനം, പുഷ്പാഞ്ജലി, മറവില്‍ തിരിവ് സൂക്ഷിക്കുക, ബ്രഹ്മചാരി, പഞ്ചവടി, പത്മവ്യൂഹം, തെക്കന്‍കാറ്റ്, ദിവ്യദര്‍ശനം, സേതുബന്ധനം, പഞ്ചതന്ത്രം, സിന്ധു, ചട്ടമ്പിക്കല്ല്യാണി, സിന്ധു, ആലിബാബയും 41 കള്ളന്മാരും, പത്മരാഗം, ആര്യാകണ്ഡം, പിക്‌നിക്ക്, പ്രവാഹം, തുറുപ്പുഗുലാന്‍, രണ്ടു ലോകം, മിനിമോള്‍, വിഷുക്കണി, അപരാജിത, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ജയിക്കാനായി ജനിച്ചവന്‍, കരിപുരണ്ട ജീവിതങ്ങള്‍, ഇത്തിക്കരപ്പക്കി, നാഗമഠത്തു തമ്പുരാട്ടി, കോരിത്തരിച്ച നാള്‍, മദ്രാസിലെ മോന്‍, ജംബുലിംഗം, പോസ്റ്റ്‌മോര്‍ട്ടം, യുദ്ധം, ചക്രവാളം ചുവന്നപ്പോള്‍, ആട്ടക്കലാശം, ഇവിടെ തുടങ്ങുന്നു, സ്വന്തമെവിടെ ബന്ധമെവിടെ, പത്താമുദയം, മകന്‍ എന്റെ മകന്‍, എന്റെ കാണാക്കുയില്‍, അഴിയാത്ത ബന്ധങ്ങള്‍, ഇനിയും കുരുക്ഷേത്രം, അകലങ്ങളില്‍, ശോഭരാജ്, കുഞ്ഞാറ്റക്കിളികള്‍, മനസ്സിലൊരു മണിമുത്ത്, നാഗപഞ്ചമി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലത്.

ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ നേതൃത്വം ഇന്ത്യയ്ക്ക്


ഫോര്‍ട്ടലേസ (ബ്രസീല്‍): ലോകബാങ്കിന് ബദലായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്ന പുതിയ വികസനബാങ്കിന്റെ അധ്യക്ഷപദം ഇന്ത്യയ്ക്ക്. ചൈനയിലെ ഷാങ്ഹായി ആസ്ഥാനമായി നിലവില്‍വരുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ ആറുവര്‍ഷം നേതൃത്വം നല്‍കുക ഇന്ത്യയായിരിക്കും. ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ ബ്രിക്‌സ് ഉച്ചകോടിയിലാണ് തീരുമാനം.

'ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്' എന്ന പേരില്‍ പതിനായിരം കോടി ഡോളര്‍ ക്രയശേഷിയുള്ള പുതിയ വികസനബാങ്കും അത്ര തന്നെ തുകയുടെ കരുതല്‍നിധിയും രൂപീകരിക്കന്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ചൊവ്വാഴ്ചയാണ് തീരുമാനിച്ചത്. ബാങ്കിന്റെ ആസ്ഥാനവും നേതൃത്വവും പിന്നീട് തീരുമാനിക്കുകയായിരുന്നു.

ലോകജനസംഖ്യയുടെ 40 ശതമാനത്തിന്റെ പിന്തുയുള്ള, സാമ്പത്തിക വ്യവസ്ഥയുടെ അഞ്ചിലൊന്ന് കൈയാളുന്ന, രാജ്യങ്ങളുടെ ഉച്ചകോടിയെന്ന നിലയ്ക്ക് ബ്രിക്‌സിന്റെ സുപ്രധാനമായ തീരുമാനമാണ് പുതിയ വികസനബാങ്ക് രൂപീകരിക്കാനുള്ളത്.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫിന്റെ ആതിഥേയത്വത്തില്‍ സമ്മേളനത്തിനെത്തിച്ചേര്‍ന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍, ചൈന പ്രസിഡന്റ് സി ജിന്‍പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ബാങ്ക് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

എവിടെയാകണം ബാങ്കിന്റെ ആസ്ഥാനം, ബ്രിക്‌സ് രാജ്യങ്ങള്‍ എത്ര വിഹിതം വീതം ബാങ്കിന്റെ മൂലധനത്തിന് സംഭാവന നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ കടുത്ത വിലപേശല്‍ നടന്നു.

കൂടുതല്‍ ശേഷിയുള്ള രാജ്യം കൂടുതല്‍ വിഹിതം നല്‍കണം എന്നതായിരുന്നു ചൈനീസ് നിലപാട്. അത് അംഗീകരിക്കപ്പെട്ടാല്‍ ചൈനയാണ് കൂടുതല്‍ വിഹിതം നല്‍കുക. സ്വാഭാവികമായും ചൈനയ്ക്ക് ബാങ്കിന്റെ നടത്തിപ്പില്‍ കൂടുതല്‍ നിയന്ത്രണം വരും.

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ അത് നിരസിച്ചു. ഒടുവില്‍ ബ്രിക്‌സ് അംഗരാഷ്ട്രങ്ങള്‍ തുല്യവിഹിതം ഇടണം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇന്ത്യയുടെ നിലപാടിന് ലഭിച്ച വിജയമായി ഇത് വിലയിരുത്തപ്പെടുന്നു. 'ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്' എന്ന പേര് നിര്‍ദേശിച്ചതും പ്രധാനമന്ത്രി മോദിയാണ്.

'ന്യു ഡെവലപ്‌മെന്റ് ബാങ്കിന് രൂപംനല്‍കാനുള്ള ബ്രിക്‌സ് രാഷ്ട്രങ്ങളുടെ ധാരണ അര്‍ഥവത്തായ ഒരു ചുവടുവെപ്പാണ്. 2012 ല്‍ ഡല്‍ഹിയില്‍വെച്ച് പ്രഖ്യാപിച്ച ഇക്കാര്യം യാഥാര്‍ഥ്യമായതില്‍ എനിക്ക് സന്തോഷമുണ്ട്' - പ്രധാനമന്ത്രി മോദി പറഞ്ഞു.

ബ്രിക്‌സ് രൂപവത്കരിക്കുന്ന കരുതല്‍നിധി 'മിനി ഐ.എം.എഫ്.' എന്ന നിലയിലാകും പ്രവര്‍ത്തിക്കുക. ബ്രിക്‌സ് രാജ്യങ്ങളുടെ വികസനത്തിന് പുതിയ ബാങ്കും കരുതല്‍നിധിയും നിര്‍ണായമാകുമെന്ന് ബ്രസീല്‍ വ്യവസായ മന്ത്രി മൗറോ ബോര്‍ഗസ് പറഞ്ഞു.

മിൽമ പാലിന് മൂന്ന് രൂപ കൂട്ടി


കോഴിക്കോട്: മിൽമ പാലിന് ലിറ്ററിന് മൂന്നു രൂപ കൂട്ടി. വില വർദ്ധന തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്ന് മിൽമ ചെയർമാൻ ഗോപാലക്കുറപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർദ്ധിപ്പിക്കുന്ന തുകയിൽ 2.40 രൂപ കർഷകർക്കും 30 പൈസ മിൽമയ്ക്കും ലഭിക്കും. ബാക്കി തുക ഏജന്റുമാർക്കും സഹകരണ സംഘങ്ങൾക്കും ക്ഷീരകർഷകരുടെ ക്ഷേമനിധി വിഹിതമാണ്.

വില കൂട്ടിയതോടെ മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയും നീലക്കവര്‍ പാലിന് 38 രൂപയുമാവും. പച്ചക്കവര്‍ പാലിന് 40 രൂപയയാണ് വില ഉയരുക. ഇതോടൊപ്പം മിൽമയുടെ മറ്റ് ഉൽപന്നങ്ങൾക്കും വില കൂടും.

മഹാരാഷ്ട്രയിൽ നിന്ന് 28 രൂപയ്ക്കും കർണാടകത്തിൽ നിന്ന് 27.50 രൂപയ്ക്കുമാണ് മിൽമ പാൽ വാങ്ങുന്നത്. ഇതിന് പുറമേ ചരക്കുകൂലി, പാക്കിംഗ്, കമ്മിഷൻ എന്നിവയ്ക്കും പണം കണ്ടെത്തണം. ഒരു ലിറ്റർ പാൽ വിപണിയിലെത്തുമ്പോൾ 35.50 രൂപയാണ് മിൽമയ്ക്ക് ചെലവാകുന്നത്. കിട്ടുന്നത് 33.70 രൂപയും. 1.80 രൂപയുടെ നഷ്ടം സഹിക്കുന്നുവെന്നാണ് മിൽമയുടെ വാദം.

തിരുവനന്തപുരം യൂണിയനിൽ പ്രതിദിനം 4.8 ലക്ഷം ലിറ്റർ പാലാണ് ആവശ്യമായി വരുന്നത്. സഹകരണ സംഘങ്ങൾ വഴി 2.2 ലക്ഷവും അന്യസംസ്ഥാനത്ത് നിന്ന് 2.6 ലക്ഷവും ലിറ്റർ പാലാണ് ശേഖരിക്കുന്നത്. പുറത്തു നിന്ന് 145 രൂപയ്ക്ക് കിട്ടിയിരുന്ന പാൽപ്പൊടി 290 രൂപയ്ക്കാണ് ഇപ്പോൾ വാങ്ങുന്നത്.

Wednesday, July 16, 2014

ഒരു രാമായണ മാസം കൂടി വരവായി .


കർക്കിടകം രാമായണമാസം
ശ്രീരാമ കഥകള് കൊണ്ട് കര്ക്കിടകമാസത്
തെ ഭക്തിസാന്ദ്രമാക്കാന് ഒരു രാമായണ
മാസം കൂടി വരവായി .
ആടിമാസമെന്നും പഞ്ഞമാസമെന്നും രാമായണമാസമെന്നും
അറിയപ്പെടുന്ന കര്ക്കടകമാസത്തില് ആയുര്വേദ
ചികിത്സകള്ക്കും ആദ്ധ്യാത്മരാമായണ
പാരായണം തുടങ്ങിയ ആദ്ധ്യാത്മിക ആചാരങ്ങള്ക്കും
പ്രാധാന്യം കൊടുത്തുവരുന്നു.
മനുഷ്യന്റെ ശാരീരികവും മാനസികവുമായ
ശുദ്ധിക്ക് വേണ്ടുന്ന കര്മ്മങ്ങള് അനുഷ്ഠിച്ച്
പുതിയൊരു വര്ഷത്തെ വരവേല്ക്കാനുള്ള തയ്യാറെടുപ്പാകട
്ടെ ഈ കര്ക്കടകവും. കിളിയെകൊണ്ട് എഴുത്തച്ഛന്
പാടിച്ച അദ്ധ്യാത്മരാമായണം പാരായണം ഇനിയുള്ള
നാളുകളിൽ കേരളക്കരയെ ഭക്തിസാന്ദ്രമാക്കും

കാപ്പികുടിച്ചാൽ പ്രമേഹം പടിക്കുപുറത്ത്


കാപ്പികുടിച്ചാൽ പ്രമേഹത്തെ പടിയ്ക്കുപുറത്തുനിറുത്താം. പ്രമേഹത്തെ വരുതിയിലാക്കാൻ കാപ്പികുടിയേക്കാൾ  നല്ലൊരു മാർഗ്ഗമില്ലെന്നാണ്  ഗവേഷകർ പറയുന്നത്. കുറഞ്ഞത് ഒന്നര കപ്പ് കാപ്പിയെങ്കിലും അധികമായി കുടിച്ചാൽ ടു ടൈപ്പ് പ്രമേഹത്തിനുള്ള സാധ്യത പതിനൊന്നു ശതമാനം വരെ കുറയുമെന്നാണ് ഗവേഷകർ പറയുന്നത്.

ഹാർവാർ ഡ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഒഫ് പബ്ലിക് ഹെൽത്തിൽ നിന്നുള്ള ഗവേഷകർ നടത്തിയ  പഠനത്തിലാണ് കാപ്പിയും പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തമായത്.ഇരുപത്തഞ്ചു മുതൽ എഴുപത്തഞ്ചു വയസ്സു വരെയുള്ളവരെയാണ് പഠനവിധേയമാക്കിയത്.  ദിവസവും  മൂന്നോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നവരിലായിരുന്നു പ്രമേഹത്തിനുള്ള സാധ്യത വളരെ കുറവ്.

ഒരു കപ്പ് കാപ്പി കുടിക്കുന്നവരേക്കാൾ മൂന്നു മടങ്ങ് സാധ്യത കുറവായിരുന്നു കൂടുതൽ കാപ്പി കുടിക്കുന്നവർക്കെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ചായ, പ്രമേഹം ബാധിക്കുന്നതിനുള്ള സാധ്യതയെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്നും പഠനത്തിൽ വ്യക്തമായി. കാപ്പി പ്രശ്നക്കാരനല്ലെന്നുകരുതി ഒരുപാട്കുടിച്ചേക്കരുത്. അത് ഗുണത്തെക്കാളേറെ ദോഷംചെയ്തേക്കാം.

Monday, July 14, 2014


ഗോള്‍ഡന്‍ ബോള്‍ മെസ്സിക്ക്


ലോകകിരീടം നഷ്ടമായെങ്കിലും ലോകത്തെ ഏറ്റവും മികച്ച കാല്‍പന്തു കളിക്കാര്‍ മാറ്റുരച്ച ലോക കപ്പ്‌ മത്സരങ്ങളിലെ താരമായി മെസ്സി അര്‍ജന്റെനിയയ്ക്ക് ആശ്വാസം പകര്‍ന്നു .ഫൈനലിലടക്കം അര്‍ജന്റീനയ്ക്ക് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് ലയണല്‍ മെസ്സിയെ അര്‍ഹനാക്കിയത് . അര്‍ജന്റീനന്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, ഹാവിയര്‍ മസ്‌കെരാനോ, ജര്‍മ്മന്‍ താരങ്ങളായ ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഫിലിപ് ലാം, മാറ്റ്‌സ് ഹുമ്മല്‍സ് തുടങ്ങിയവരെ പിന്തള്ളിയാണ് മെസ്സി പുരസ്‌ക്കാരത്തിന് അര്‍ഹനായത്.
തുല്യതയില്ലാത്ത കളിമികവുമായി കളിക്കളത്തിലെത്തുന്ന മെസ്സി ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു .നന്നേ ചെറുപ്പത്തിൽ തന്നെ കളിയില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
1987 ജൂൺ 24 ന് ഫാക്ടറി തൊഴിലാളിയായ ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും തൂപ്പുകാരിയായ സെലിയ മറിയ കുചിറ്റിനിയുടേയും മകനായി അർജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് മെസ്സി ജനിച്ചത്. അഞ്ചാം വയസ്സിൽ, തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രൻഡോളിയിൽ ചേർന്ന് മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങി. ഇല്ലായ്മയുടെ നടുവില്‍ വളര്‍ന്ന മെസ്സിക്ക് ചെറുപ്പത്തില്‍ ഹോര്‍മോണ്‍ തകരാര് മൂലം വളര്‍ച്ചനിലച്ചിരുന്നു . ചികിത്സിക്കാന്‍ പണമില്ലാതെ വലഞ്ഞ മെസ്സിയുടെ കുടുംബത്തിന് രക്ഷയായത് മെസ്സിയുടെ കളിമികവ് തന്നെ ആയിരുന്നു . മെസ്സിയിലെ മികച്ച കളിക്കാരനെ തിരിച്ചറിഞ്ഞ ബാർസലോണ ക്ലബ്ബ് അദ്ദേഹത്തിന് ഉയരക്കുറവിനു ചികിത്സ നിർദ്ദേശിച്ചു. അതിനാൽ റൊസാരിയോ എന്ന സ്ഥലത്തെ ക്ലബ്ബായ ന്യൂവെൽസ്സ് ഓൾഡ് ബോയ്സ് ടീമിൽ നിന്ന് അദ്ദേഹം വിട്ടുപോരുകയും കുടുംബത്തോടൊപ്പം യൂറോപ്പിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 2003 നവംബര്‍ 16ന് മെസ്സി ചരിത്രത്തിലാദ്യമായി ബാഴ്സലോണയുടെ ജഴ്സി ധരിച്ചു. അപ്പോള്‍ 16 വയസ്സും 145 ദിവസവുമായിരുന്നു പ്രായം. ആ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടി. അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.
2011 ഏപ്രിലിൽ ലോകത്തെ ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച വ്യക്തികളുടെ പട്ടിക 2011 TIME 100 പുറത്തു വിട്ടപ്പോൾ അതിൽ ഒരാൾ മെസ്സിയായിരുന്നു. 2011 ഏപ്രിലിൽ, , ഫേസ്ബുക്കിൽ മെസ്സി ആരംഭിച്ച പേജിനു . കുറച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ 6 ദശലക്ഷത്തോളം പിന്തുടർച്ചക്കാരെ ലഭിച്ച്തും ഇപ്പോൾ ഏകദേശം 47 ദശലക്ഷം പേര്‍ ആ പേജിനെ പിന്തുടരുന്നതും ഈ താരത്തിന്റെ മികവിനുള്ള അംഗീകാരമാണ് .

Sunday, July 13, 2014

അവസാനം ജയിക്കുന്ന അർജന്റീനയും; അറിയാതെ ജയിക്കുന്ന ജർമ്മനി


അവസാന അങ്കത്തിൽ ആരു ജയിക്കുമെന്നുപോയിട്ട്‌, ആർക്കാണു സാധ്യത എന്നു പോലും  പറയാനാകുമെന്ന് തോന്നുന്നില്ല. ആദ്യ 25-30 മിനിട്ടിലാണു ജർമ്മനി , പല കളികളിലും നിർണ്ണായക ഗോൾ നേടിയത്‌. അതിനൊരു കാരണം ഒരു നിമിഷം പോലും പന്ത്‌ കൈയ്യിൽ വെക്കാതെ , അടുത്ത കളിക്കാരനു പാസ്‌ ചെയ്ത്‌ അവർ നടത്തുന്ന സ്പീഡ്‌ ഗെയിം  ത ന്നെയാണു. ജർമ്മനി കളിക്കുമ്പോൾ , കളിക്കാരെയല്ല നമ്മൾ കാണുന്നത്‌. ഒരു ടീമിനെ മാത്രമാണു. ഗ്രൂപ്‌ സ്റ്റേജിലൊക്കെ കണ്ട പല ജർമ്മൻ ഗോളുകളും  ഫ്ലൂക്‌ ആണെന്നു പോലും തെറ്റിദ്ധരിപ്പിക്കാൻ ഈ ശൈലി ഇടയാക്കിയിട്ടുണ്ട്‌.

ജയിക്കുമെന്നുറച്ച മട്ടിൽ തുടങ്ങുന്ന അർജന്റീന , കളി തുടരുന്തോറും സ്പീഡ്‌ കൂട്ടി , അവസാനം  വിജയ ഗോൾ ക ണ്ടെത്തുന്നതാണു, ഭൂരിഭാഗം കളികളിലും കണ്ടത്‌. മെസ്സിയെ വല്ലാതെ ആശ്രയിക്കുന്നതിൽ നിന്നും അർജന്റീന മോചിതമായിക്കഴിഞ്ഞു. ടൂർണമെന്റു തുടങ്ങുന്നതിനു മുന്നേ അർജന്റർനയുടെ ഡിഫ്ഫൻസിനെ കുറിച്ചായിരുന്നു  ആശങ്കയെങ്കിൽ, ഇപ്പോൾ അവരുടെ അവരുടെ പ്രധാന ശക്തികളിലൊന്നായി മാറിക്കഴിഞ്ഞു, പ്രതിരോധം. ഗോൾ കീപ്പിങ്ങിൽ ‘ ന്യൂയർ ‘ എന്താണെന്നു, ടൂർണമെന്റിനു മുന്നേ ത ന്നെ ലോകത്തിനു മുഴുവൻ അറിയാം. എന്നാൽ ‘ റൊമേറോ ‘ യെക്കുറിച്ചു, എത്ര പേർക്കറിയാമായിരുന്നു?

ധ്രുതരാഷ്ട്രർ പറഞ്ഞ പോലെയാണു കാര്യങ്ങൾ.
മുൻ നിരയിൽ ‘മെസ്സിയും’  വശങ്ങളിൽ ‘അഗ്വേറോ’ യും ‘ ‘ഹിഗ്വയിനൂം ”  ആക്രമണത്തിലും ‘ഡി മാരിയോയും’ ‘ഗാഗോയും’ പിന്നിലായി ‘ മസ്കരാനോയും ‘  മധ്യനിരയിലും  ‘റോജോയും ‘ ‘സബ ലേറ്റയും ‘ വശങ്ങളിലും  ‘ഡെമിഷൽസും’ ‘ഗ രേയും’  നടുക്കുമായി പ്രതിരോധത്തിലും ഗോൾ വലയം കാക്കാൻ ‘റൊമേ രോയും ‘ ഉള്ളപ്പോൾ ഈ അർജന്റീനയെ വെല്ലാൻ കെൽപ്പുള്ളവരാരുണ്ട്‌?
ഗോൾ വലയം കാക്കാൻ ‘ ന്യൂയറും’ , വലതു വിങ്ങിൽ ‘ ലാമും ‘ സെന്റ്രൽ ഡിഫന്റർ മാരായി ‘ ബോട്ടെങ്ങും ‘  , ‘ഹമ്മൽസും ‘  ഇടത്‌ വിങ്ങിൽ ‘ ഹോഡെസ്സും ‘ ഡിഫൻസീവ്‌ മിഡ്ഫീൽഡറായി  ‘ സമി ഖേദിരയും ‘  മിഡ്ഫീൽഡ്‌ ജനറൽ മാരായി ‘ ഷ്വെയിൻസ്റ്റീഗറും ‘ ‘ മെസ്യൂട്ട്‌ ഓസിലും’ ഗോൾ മുഖം ആക്രമിക്കാൻ ‘മുള്ളറും ‘ ‘ക്രൂസും ‘ ഷ്രൂളും ‘ , അണിയറയിൽ ‘ ഗോട്‌ സേയും’ ഉള്ളപ്പോൾ  ജർമ്മനിക്കാരെയാണു തോൽപ്പിക്കാൻ പറ്റാത്തത്‌ ?
ആരു ജയിച്ചാലും ‘ ശമം’ വരിക്കണം , ആരാധകർ എന്നേ പറയാനാവൂ.
അധിക സമയം കളിച്ചിട്ടു പോലും ഒരു ഗോൾ ഒഴിഞ്ഞു പോയി, അർജന്റർനയുടെ ഭാഗത്തു നിന്നു ഹോളണ്ടിനെതിരെ എന്നത്‌ ഒരു ‘ കല്ലു കടിയായി ‘ ബാക്കി നിൽക്കുന്നു.
മസ്കരാനോയുടെ ഒരു ചുവപ്പ്‌ കാർഡ്‌ / മെസ്സിയുടെ ഇതു വ രെ കാണാത്ത ഒരു മാജിക്‌ മൊമന്റ്‌/ റഫറിയുടെ ഒരു റോങ്ങ്‌ കാൾ …..
എന്തും മതി, ബാലൻസ്‌ ഒരു വശത്തേക്ക്‌ ചായാൻ.